Image

മോശമായിപ്പോയി - സുരേഷ് ഗോപി (രാജു മൈലപ്രാ)

Published on 29 October, 2023
മോശമായിപ്പോയി - സുരേഷ് ഗോപി (രാജു മൈലപ്രാ)

എങ്കിലും എന്റെ അണ്ണാ - ഇത് ഒരുമാതിരി മറ്റേ പരിപാടി  ആയിപ്പോയി. പത്തു നാല്‍പ്പത് വര്‍ഷം സിനിമാ മേഖലയില്‍ സജീവമായി നിന്നിട്ടും, നടികളോട് അപമര്യാദയായി പെരുമാറി എന്ന ഒരു അപവാദവും കേള്‍പ്പിക്കാത്ത താങ്കള്‍, ഒറ്റ നിമിഷം കൊണ്ട് ഒരു പീഡന വീരനാണെന്ന് തെളിയിച്ചില്ലേ- പോയി അണ്ണാ- സകലതും കൈവിട്ടുപോയി. 

എന്തെല്ലാം തള്ളലായിരുന്നു- വീടില്ലാത്തവര്‍ക്ക് വീട്, രോഗികള്‍ക്ക് വൈദ്യ സഹായം, സാധു കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായം. ഇതെല്ലാം അദ്ധ്വാനിച്ചുണ്ടാക്കിയ സ്വന്തം സമ്പാദ്യത്തില്‍ നിന്നും എടുത്തു കൊടുക്കുന്ന താങ്കളുടെ ഒന്നോ രണ്ടോ ആണി ഇളകി കിടക്കുകയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. തലയ്ക്ക് സ്ഥിരതയുള്ള ആരെങ്കിലും സ്വന്തം പണം, സാധുക്കളെ സഹായിക്കാനായി നല്‍കുമോ? എന്തോ എവിടെയോ ഒരു തകരാര്‍!

പത്രപ്രവര്‍ത്തകയായ ആ യുവതിയോട് എന്ത് അപമര്യാദയായിട്ടാണ് താങ്കള്‍ പെരുമാറിയത്. അതും ഭൂമി മലയാളത്തിലെ സകലമാന മാദ്ധ്യമപ്പടകളുടേയും മുന്നില്‍ വച്ച് - ലൈവായി. 

പണ്ട് നടി കല്പന ചില സിനിമകളില്‍ ചോദിക്കുന്നതുപോലെ, ആ മാദ്ധ്യമ പ്രവര്‍ത്തകയ്ക്ക് ദൈവം സൗന്ദര്യം വാരിക്കോരി കൊടുത്തത് അവരുടെ കുറ്റമാണോ? പകല്‍ വെളിച്ചത്തില്‍ ക്യാമറക്കണ്ണുകളുടെ മുന്നില്‍ വെച്ച് അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചല്ലോ- അമ്പടാ വീരാ, ഗോവിന്ദച്ചാമിയും, പള്‍സര്‍ സുനിയുമൊക്കെ താങ്കളുടെ മുന്നില്‍ വെറും കീടങ്ങള്‍. 

ഇന്നത്തെ ഭൂലോക പ്രശ്‌നങ്ങളെ ആകമാനം ബാധിക്കുന്ന ഒരു വിഷയത്തെപ്പറ്റി അതീവ ഗൗരവമുള്ള ഒരു ചോദ്യം അവര്‍ ചോദിക്കുന്നു - 'അതൊക്കെ പിന്നെ പറായം മോളെ!' എന്ന് അവരുടെ തോളില്‍ കൈവച്ച് കൊണ്ട് പറയുന്നു. പിന്നെ വീണ്ടും ഇളിച്ചുകൊണ്ട് മുഖത്ത് നിറഞ്ഞ സന്തോഷത്തോടെ 'പറയൂ, ശോട്ടാ' എന്ന ശൃംഗാരച്ചിരിയുമായി അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുന്നു. പെണ്‍കുട്ടിക്കോ, കണ്ടു നിന്നവര്‍ക്കോ ഒരു പ്രശ്‌നവുമില്ല. 

എല്ലാവരും സമാധാനത്തോടെ പിരിഞ്ഞുപോയി. വൈകുന്നേരം ആയപ്പോഴേയ്ക്കും വാര്‍ത്ത എത്തേണ്ടവരുടെ ചെവിയില്‍ എത്തി. നല്ലവനായ ഒരു മനുഷ്യനെ നാറ്റിക്കുവാന്‍ പറ്റിയ അവസരം. ആരുടെയൊക്കെയോ താളത്തിനു തുള്ളുന്ന ഒരു കളിപ്പാവയായിപ്പോയി അവര്‍ മാറി. 

'എന്നെ പീഡിപ്പിച്ചേ, എന്റെ മാനം പോയേ- നാട്ടുകാരെ ഓടിക്കൂടുവിന്‍- കണ്ണില്‍ചോരയില്ലാത്ത ഈ ആട്ടിന്‍തോലിട്ട ചെന്നായെ എറിഞ്ഞു കൊല്ലുവിന്‍...'

ബന്ധപ്പെട്ട പാര്‍ട്ടിക്കാര്‍ വിഷയം ഏറ്റെടുത്തു. ഇസ്രയേല്‍, പാലസ്തീന്‍ പ്രശ്‌നം, സഹകരണ ബാങ്കുകളിലെ കൊള്ള, കാലാവധി തീര്‍ന്ന മരുന്ന് കൊടുത്ത് മനുഷ്യനെ മരവിപ്പിക്കുന്ന സേവനം, ഈ വിഷയങ്ങളെല്ലാം പെട്ടെന്ന് അപ്രസക്തമായി. - തീപാറുന്ന അന്തി ചര്‍ച്ചകള്‍ പൊടിപൊടിച്ചു. വനിതാ കമ്മീഷന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. മാദ്ധ്യമ പ്രവര്‍ത്തന യൂണിയന്‍ ഉറഞ്ഞു തുള്ളി. രാഷ്ട്രീയ വനിതാ നേതാക്കള്‍ ഒന്നടങ്കം ഞെട്ടി. 

'അവനെ ക്രൂശിക്കാ- അവനെ ക്രൂശിക്കക്കാ'- എന്നവര്‍ ഒറ്റക്കെട്ടായി ആക്രോശിച്ചു. ഇരുയുടെ പേര് പറയാന്‍ പാടില്ലെന്നാണ് നിയമം. പ്രതിയുടെ പേര് പറയുന്നതില്‍ വിലക്കൊന്നുമില്ല. സുരേഷ് ഗോപി- വയസ് അറുപത്തിയഞ്ച്. 

ഈ കോലാഹലങ്ങളെല്ലാം അറിഞ്ഞ സുരേഷ് ഗോപി തന്റെ ഫേസ്ബുക്കിലൂടെ ആ ഇരയോട് മാപ്പുപറഞ്ഞു. അത് അദ്ദേഹത്തിന്റെ മാന്യത. 

'മാധ്യമങ്ങളുടെ മുന്നില്‍ വച്ച് വാത്സല്യത്തോടു തന്നെയാണ് ഇരയോട് പെരുമാറിയത്- എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം, എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ, മാനസീക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നന്നു.'

ഇതോടുകൂടി ആ പ്രശ്‌നം അവിടെ തീരേണ്ടതാണ്. എന്നാല്‍ ഇത് അങ്ങിനെയങ്ങ് വിട്ടുകളഞ്ഞാല്‍ പറ്റുമോ?

പെണ്‍കുട്ടി ഫേഷ്യലൊക്കെ ചെയ്ത് മാധ്യമങ്ങളെ വിളിച്ചുകൂട്ടി കട്ടായം പറഞ്ഞു:
'ഇതൊരു മാപ്പു പറച്ചിലായി എനിക്ക് തോന്നിയിട്ടില്ല. നിയമ നടപടിയുമായി മുന്നോട്ടുപോകുകയാണ്.'

അഞ്ചും ആറും വയസ്സുള്ള പിഞ്ചു പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊല്ലുമ്പോള്‍ വാ തുറക്കാത്ത , മന്ത്രിണിമാരെല്ലാം സദാചാരത്തിന്റെ കാവല്‍ മാലാഖമാരായി വന്ന് ഓരോ പ്രസ്താവന നടത്തുന്നതുകാണുമ്പോള്‍ സത്യത്തില്‍ പുച്ഛമാണ് തോന്നുന്നത്. 

ഇനി 'പോക്‌സോ' കേസെടുത്ത് സുരേഷ് ഗോപിയെ ജയിലിട്ടാലും അതിശയിക്കാനൊന്നുമില്ല. മാധ്യമ പ്രവര്‍ത്തക യൂണിയന്‍ ഒറ്റക്കെട്ടായി നിന്ന് സുരേഷ് ഗോപിയുടെ കോലം കത്തിച്ച് ഈ പെരുമാറ്റത്തെ അപലപിച്ചു.

'കടക്ക് പുറത്ത്' എന്നു പറഞ്ഞപ്പോള്‍ നായ്ക്കളെപ്പോലെ വാലും ചുരുട്ടി പുറത്തേക്ക് ചാടിയ ഇവന്റെയൊക്കെ വായില്‍ അന്ന് പഴമായിരുന്നോ? 

ഒരു തരത്തില്‍, 'ഈ പണി നിര്‍ത്തിയിട്ട് നിനക്കൊക്കെ പോയി തെണ്ടിക്കൂടേ' എന്ന് ദത്തന്‍ ചോദിച്ചത് എത്ര ശരിയാണ്!

നിയമപരമായ മുന്നറിയിപ്പ്: അടുത്ത ആഴ്ച നടക്കാനിരിക്കുന്ന പ്രസ്‌ക്ലബ് മീറ്റിംഗില്‍ പങ്കെടുക്കാനെത്തുന്ന കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകരോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത അകലം പാലിക്കുക. നിലവിളക്ക് കൊളുത്തുവാന്‍ എല്ലാവരും കൂടി കിടന്ന് തള്ളുമ്പോള്‍, വനിതാ പ്രവര്‍ത്തകര്‍ വിളക്ക് കൊളുത്തി വേദി വിട്ടശേഷം മാത്രം മറ്റുള്ളവര്‍ തിരി തെളിക്കുക. 

ഇരയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോടൊപ്പം കൈകോര്‍ക്കുക. 

എല്ലാവര്‍ക്കും നല്ലത് ഭവിക്കട്ടെ!

Join WhatsApp News
Jayan varghese 2023-10-29 11:47:55
അന്തസോടെയും അഭിമാനത്തോടെയും ജീവിക്കുന്ന സുരേഷ് ഗോപിയുടെ വളർച്ചയ്ക്ക് തടയിടേണ്ടത് അന്തസ് തൊട്ടു തീണ്ടിയിട്ടില്ലാത്ത മഹാ ഭൂരിപക്ഷം വരുന്ന രാഷ്ട്രീയക്കാരുടെയും നില നിൽപ്പിന്റെ പ്രശ്നമാണ്. അന്തസ്സില്ലാത്ത ഒരുത്തിയെ ഒത്തു കിട്ടിയപ്പോൾ അവളെ വച്ച് ഒരു കളി. പോയാൽ ഒരു വാക്ക് കിട്ടിയാൽ ഒരാന. മനുഷ്യ സ്നേഹിയായ സുരേഷ് ഗോപിയെ ജന മനസ്സിൽ നിന്ന് കുടിയിറക്കാൻ ഈ വേഷക്കെട്ടൊന്നും മതിയാവില്ല മക്കളെ ? ജയൻ വർഗീസ്.
Ganesh Kurup 2023-10-29 12:02:16
സുരേഷ് ഗോപി ആദ്യം തോളത്തു കൈവച്ചപ്പോൾ ഷോക്കടിച്ചതു പോലെ തോന്നിയ ആ മാധ്യമ പ്രവർത്തക, ഒന്നും സംഭവിക്കാത്തത് പോലെ, വീണ്ടും വൈശമായി ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്കു ഇടിച്ചു കയറിയത് എന്തിനെന്നു മനസ്സിലായില്ല. തന്റെ പെരുമാറ്റം മൂലം ആ യുവതിക്ക് നേരിട്ട വിഷമത്തിനു അദ്ദേഹം പുബ്ലിക്കിൽ മാപ്പു പറഞ്ഞപ്പോൾ തന്നെ ആ വിഷയം അവിടെ അവസാനിപ്പിക്കേണ്ടാതായിരുന്നു. ഇത് കൊണ്ട് മുന്നോട്ടു പോയാൽ, അവസാനം നഷ്ട്ടങ്ങൾ സംഭവിക്കുന്നത് അവർക്കു തന്നെയാവും. കേരളത്തിലെ വനിതാ മന്ത്രിമാർ എല്ലാം ഉടൻ പ്രതികരണവുമായി രംഗത്തു എത്തിയപ്പോൾ തന്നെ ഇതിനു പുറകിലെ കള്ളക്കളികൾ ജനങ്ങൾക്ക് മനസിലാവുണ്ട്. കുറെ കഴിയുമ്പോൾ കൂടെ നിൽക്കുന്നവർ എല്ലാം പിന്മാറും. സുരേഷ് ഗോപി പീഡിപ്പിച്ചു പെണ്ണ് എന്ന പേരുമായി ഭാവി ജീവിച്ചു തീർക്കേണ്ടി വരും.
Beware 2023-10-29 13:10:11
അടുത്ത ആഴ്ച നടക്കുന്ന പ്രസ് മീറ്റിംഗിൽ പങ്കെടുത്തു ഇവിടെയുള്ള പ്രത്രപ്രവർത്തകർക്കു കോച്ചിങ് കൊടുക്കുവാൻ നാട്ടിൽ നിന്നും കുറെ lady journalist - കൾ വരുന്നുണ്ട്. മൈലപ്ര എഴുതിയത് പോലെ ഫോട്ടോ എടുക്കുമ്പോൾ ആവേശം മൂത്തു ആരും അവരുടെ തോളിൽ കൈ ഇടുകയോ തൊട്ടു നിൽക്കുകയോ ചെയ്യരുത്. നിങ്ങളുടെ നാട്ടിലുള്ള സ്വത്തു വകകൾ കണ്ടുകെട്ടാനുള്ള വകുപ്പ് വരെ ചുമത്താവുന്ന കേസാണ്. ഈ മീറ്റിങ്ങുന്നു ഭർത്താക്കൻമാരെ ഒറ്റയ്ക്ക് വിടുന്ന ഭാര്യമാർ അവരെ ഒന്ന് ഉപദേശിച്ചു വേണം പറഞ്ഞയക്കാൻ.
Sudhir Panikkaveetil 2023-10-29 15:31:47
സ്ത്രീ ശക്തി, സ്ത്രീശാക്തീകരണം, ഫെമിനിസം എന്നൊക്കെ പിടക്കോഴികളെപോലെ ഒച്ചവെക്കുന്നവർക്ക് നാണമില്ലേ വെറും തേൻ കെണികളായി മാറാൻ. സ്ത്രീ എന്നും പുരുഷന്റെ അടിമ തന്നെയെന്ന് ഈ സംഭവം തെളിയിക്കുന്നു. എന്നെ തൊട്ടേ എന്ന് കോക്കര ക്കോ വയ്ച്ച് ആളുകളുടെ ശ്രദ്ധ നേടുന്ന നാണം കേട്ട ഏർപ്പാടല്ലാതെ ഇത് എന്ത്. അന്തസ്സുള്ള സ്ത്രീകൾ ജീവിച്ച് മരിച്ച ഭാരതത്തിന്റെ മണ്ണിൽ പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യുന്ന സ്ത്രീ ശാപമാണ്. "ഇന്ദ്രനായുധമാക്കി ഇപ്പോൾ വേന്ദ്രന്മാർ ആയുധമാക്കുന്നു. ഒരു സ്ത്രീ വ്യാഖാനിക്കുന്നു മകളെപോലെയല്ലേ മകളല്ലല്ലോ പൊതുസ്ഥലത്തു കാണുന്നവരൊക്കെ മകളല്ല . എന്ത് നല്ല ഉപദേശം. നാല് വോട്ടിനുവേണ്ടി എന്തും ചെയ്യുന്ന രാഷ്ട്രീയക്കാരെ തള്ളിക്കളയാൻ ജനങ്ങൾക്ക് കഴിയാതെ വരുന്നതാണ് എല്ലാറ്റിനും കാരണം. ശ്രീ രാജു മൈലാപ്ര വിഷയം ഭംഗിയായി അവതരിപ്പിച്ചു.
Anian Kuruvilla 2023-10-29 16:41:38
When Rahul Gandhi said “all Modi’s are chor” ennu paranjapol MP position gone and sentenced for 2 years. Saramilla suresh Gopi. LDF varum Elam seriyavum.
Thomas Kalayilparampil 2023-10-29 17:36:07
This is a very calculated and smart move to divert attention from the other serious issues of the ruling party! Kerala politics is very unpredictable.
Krishna Kumar TC 2023-10-29 18:01:16
വർഷങ്ങളോളം അതിസുന്ദരികളായ നടിമാർക്കൊപ്പം അഭിനയിച്ചിട്ടും ഒരു പരാതിയും കേൾപ്പിക്കാതെ സുരേഷ് ഗോjപിക്ക്, ഒരു സാധാരണ പെൺകുട്ടിയോട് പൊതുജനത്തിന്റെ മുന്നിൽ വെച്ച് വികല വികാരം തോന്നിയെന്ന് പറഞ്ഞാൽ വിശ്വസിക്കുവാൻ വളരെ പ്രയാസം. ഇന്റർവ്യൂ കഴിഞ്ഞു സഹപ്രവർത്തകരോടൊപ്പം ചിരിച്ചു കളിച്ചു പോയ ആ യുവതിക്ക് വൈകുന്നേരം ആയപ്പോഴേക്കും പീഡന പരാതി ഉണ്ടാകുവാൻ എന്താണ് കാരണം എന്ന് അന്തം കമ്മികൾ മിനിറ്റുകൾക്കുള്ളിൽ പബ്ലിക്കായി പത്രസമ്മേളനം വിളിച്ചു ആ സംഭവത്തെ വക്രീകരിച്ചതു കണ്ടപ്പോൾ മനസിലായി ഇത് ആരുടെ കളി ആണെന്ന്. വിദ്യാഭ്യസ രംഗത്തെ താറുമാറാക്കിയ വിവരമില്ലാത്ത മന്ത്രിണിയും, ആരോഗ്യരംഗത്തെ അങ്ങേയറ്റം മോശമാക്കിയ ആരോഗ്യ മന്ത്രിയും, സ്വന്തം പാർട്ടിക്കാരെ തന്നെ മാനഭംഗപ്പെടുത്തിയ സഖാക്കളുംഅദ്ദേഹത്തെ അവഹേളിക്കുവാൻ ചാടി പുറപ്പെട്ടത് കണ്ടപ്പോൾ അവരോടു സഹതാപമാണ് തോന്നിയത്. അവസാനം ഒറ്റപ്പെടുപ്പോഴേ താൻ ചെയ്ത വലിയ തെറ്റിനെക്കുറിച്ചു ആ പെൺകുട്ടിക്ക് മനസിലാകൂ. അദ്ദേഹം മാന്യമായി മാപ്പു പറഞ്ഞില്ലേ? അദ്ദേഹത്തിന്റെ കുടുംബത്തോടും, വിവാഹ നിച്ഛയം കഴിഞ്ഞ മകളോടും കാണിച്ച ക്രൂരതക്ക് കാലം മാപ്പു തരില്ല.
Mary mathew 2023-10-29 18:30:50
Act of feminism is increasing ,they taking maximum out of this privilage .I think somebody did this purposely I order to diminish his fame .Truth always win Suresh Gopi is a great person with much compassion.
P.V. Cherian, FL 2023-10-29 18:42:03
Totally agree!!! Action speaks louder than words. It is stupid courage and ego.
Sunny Konniyoor 2023-10-29 19:12:55
Now you talked. Good job. Super.
Tito John 2023-10-29 22:09:54
Very well said!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക