മൂല്യച്യുതിയെക്കുറിച്ചുള്ള
സിംപോസിയം.അതിൽ വിളമ്പിയത്
വീര്യം കുറഞ്ഞ ഫെന്നി.
കൊറിപ്പാൻ മണിക്കടലയ്ക്കു പകരം ഇറക്കുമതി ചെയ്ത വാൽനട്ട്!
ആ അണ്ടി വിദേശിയെന്നും
അഭികാമ്യം സ്വദേശിയായ കശുവണ്ടിയെന്നും ഒരു ദേശസ്നേഹി
അഭിപ്രായപ്പെട്ടു.
ഉന്നതസ്വാധീനം മൂലം
അർഹിക്കാത്ത പ്രമോഷൻ കിടച്ച
ഒരു പ്രൊഫെസർ പ്രസ്താവിച്ചു:
"മൂല്യച്യുതിയെ വെറുതെ വിട്ടാൽ പറ്റില്ല; രാഷ്ട്രീയമായി നേരിടണം. സമൂഹത്തിൽ നിന്ന് തുടച്ചു നീക്കണം. പോരാ ഉന്മൂലനം
ചെയ്യണം. ചെയ്തേ പറ്റൂ!"
അക്കാദമി അവാർഡിൽ തഴയപ്പെട്ട
കവിക്ക് മറ്റൊരു വാദമായിരുന്നു:
"മൂല്യച്യുതിക്കെതിരെ സമൂഹത്തിൽ വല്ല ചലനവും സൃഷ്ടിക്കണമെങ്കിൽ നാം
സാംസ്കാരികമായി പ്രതികരിക്കണം.
കിട്ടാത്ത അവാർഡും ചിലപ്പോൾ
അക്കാദമിയുടെ മുഖത്ത്
വലിച്ചെറിയേണ്ടിവരും."
സനാതനമായ മൂല്യങ്ങളുടെ നിരാസമാണ് സമൂഹത്തിലെ
മൂല്യച്യുതിക്ക് കാരണമെന്നും
പർണ്ണശാലകൾ പുന:സ്ഥാപിക്കണമെന്നും അവയിലൂടെ
നാമജപകീർത്തനങ്ങൾ പ്രോത്സാഹിപ്പിച്ച് നമ്മൾ പരസ്പരം മസിൽ പിടിക്കാതെ ഏകോദരസാദരങ്ങളായി പൈതൃക സംസ്കൃതിയുടെ കാവൽക്കാരാകണമെന്നും ഒരു കാവിധാരി പ്രസ്താവിച്ചു:
"ഒബ്ജെക്ഷൻ യുവർ ഓണർ!"
തൊഴിൽ കൊണ്ട് പാറവക്കീലായ
ഒരു ചാനൽ വക്താവ് കയ്യുയർത്തി
കാണിച്ചു:
"പർണ്ണശാലകൾ എന്ന പ്രയോഗം
മതഭ്രാന്തിന് മകുടോദാഹരണമാണ്.
അതിന് പകരം വർണ്ണശാലകൾ
എന്ന് ഉപയോഗിക്കുകയാണെങ്കിൽ
ജാതി സെൻസസ്സിനെങ്കിലും ഇച്ചിരി
സ്കോപ്പ് കാണും. ജാതീയ അടിമത്തിനെതിരെ സവർണ്ണ മൂല്യങ്ങൾ
ക്കെതിരെ സമൂഹം നിരന്തരമായ ജാഗ്രത
പാലിക്കണം. കാവിധാരികൾ ഗോ ബാക്ക്!"
പിന്നീടങ്ങോട്ട് ഹാളിൽ ഉയർന്ന ശബ്ദങ്ങൾ അച്ചടിക്കാൻ കൊള്ളാത്തവ
യാണ്. എങ്കിലും വായനക്കാരുടെ
രസച്ചരട് മുറിയാതിരിപ്പാൻ
നിർവ്യാജം ഖേദസഹിതം ചുവടെ
ഉദ്ധരിക്കുകയാണ്; ക്ഷമിക്കുക!
"ഫ ചെറ്റേ"
"എടാ നാറി"
"ഫൂ!"
"തന്തയ്ക്കു പിറന്നതാണെങ്കി വാടാ ഞാനിരിക്കുന്നിടത്തു വാടാ"
"നോക്കിക്കൊ
ഇന്ന് നിന്റെ അവസാനമാരിക്കും"
"ഫ കഴ് വേറി, ഞാൻ പി എച്ച് ഡിയാ.
നീയാരാടാ എന്നെ മൂലം പഠിപ്പിക്കാൻ?"
"ബ്ലഡി ഫൂൾ! ഞാൻ ആരാന്നാ
തന്റെ വിചാരം. ഡി ലിറ്റ് ഫ്രം ഓക്സ്ഫോർഡ്. "
"സ്വന്തം ഭാര്യയെ കൂട്ടി ക്കൊടുത്താൽ
ആർക്കാടാ ലിറ്റ് കിട്ടാത്തത്, ബേ കൂഫ്!"
"ഫ എരപ്പേ! നിന്റെ പി എച്ച് ഡി യൊക്കെ വെറും കോപ്പിയടിയാണെന്ന് ഗൂഗിൾ ഗുരുവിന്റെ തെളിവുകൾ നിരത്തി
ഞാൻ കോടതിയിൽ വാദിക്കും. സമൂഹത്തിൽ നിന്നെ തുറന്നു
കാണിക്കുമെടാ കഴ് വേറീട മോനെ!"
"പരമപാപി,മൂലത്തിൽ കാൻസർ വന്ന് നീ
നശിച്ചു പോകത്തേയൊള്ളൂ