കുഞ്ഞുന്നാളിലേ
എന്റെ ചങ്ങാതി ചാരുഹാസന്
ഒരു ഹംസമാകാൻ മോഹം!
ചാരു മേജറായപ്പോഴേക്കും
ലോകം മാറി; മൊബൈലിന്റെ
വിശാല ജാലകം തുറക്കപ്പെട്ടു.
കത്തിന്റെയൊക്കെ പതിവ് നിന്നു. പ്രണയിക്കുന്നവർ പോലും പരസ്പരം
കത്തെഴുതി ദൂതന്മാർ വഴി കൊടുത്തയക്കുന്ന ആചാരം മുടങ്ങി.
കത്തിടപാടും കത്തിക്കുത്തും
മൊബൈലിലെ സ്ക്രീനിലായി.
ആധുനിക ദുശ്ശാസനന്മാരായി
ട്രോളന്മാർ അവതരിച്ചു.
പ്രണയത്തിനും
സ്നേഹത്തിനും മൊഴികൾ
നഷ്ടപ്പട്ടു. പകരം
ബലാൽക്കാരത്തിന്റെ ഭാഷ!
തൊലി മാത്രമല്ല ആത്മാവും
പൊള്ളിക്കുന്ന രീതി!
ചാരുഹാസന്റെ സ്വപനം
പൂവണിഞ്ഞില്ല. നിരാശനായ അവൻ മതം മാറി ഹംസയായി; ലവ് ജിഹാദിനു പിന്തുണ പ്രഖ്യാപിച്ചു!