Image

ഹേമമാലിനി ആശുപത്രിവിട്ടു

Published on 04 July, 2015
ഹേമമാലിനി ആശുപത്രിവിട്ടു
ജയ്പൂര്‍: രാജസ്ഥാന്‍ ഹൈവേയില്‍ ദൗസക്കടുത്തുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ സിനിമാ താരവും ബി.ജെ.പി എം.പിയുമായ ഹേമമാലിനി ആശുപത്രിവിട്ടു. കുടംബാംഗങ്ങളുടെയും ഹേമമാലിനിയുടെയും ആവശ്യപ്രകാരം ശനിയാഴ്ച രാവിലെ 9.30 ഓടെ അവര്‍ ജയ്പൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്നും വിടുതല്‍ വാങ്ങുകയായിരുന്നു. 66 കാരിയായ ഹേമമാലിനിയുടെ മൂക്കിന് പൊട്ടലുണ്ടെന്നും ആഴത്തിലുള്ള മുഖത്തെ മുറിവ് തുന്നിയിട്ടുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു. ആശുപത്രിവിട്ട ഹേമമാലിനി മുംബൈയിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. ഹേമമാലിനി സഞ്ചരിച്ച മെഴ്സിഡസ് ബെന്‍സ് കാര്‍ ആള്‍ട്ടോ കാറിലിടിച്ച് രണ്ടു വയസ്സുകാരി മരിച്ചിരുന്നു. അപകടത്തില്‍ ആള്‍ട്ടോ കാറിലുണ്ടായിരുന്ന നാലുപേര്‍ക്കും ഹേമമാലിനിയുടെ ഡ്രൈവര്‍ക്കും പരിക്കേറ്റു.
അപകടത്തില്‍ പരിക്കേറ്റ എം.പിയെ ആശുപത്രിയിലത്തെിക്കുന്നതിനൊപ്പം കുഞ്ഞിനും ചികിത്സ നല്‍കിയിരുന്നെങ്കില്‍ അവളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പിതാവ് ആരോപിച്ചു. ഹേമമാലിനിയെ ഉടനടി ജയ്പൂരിലെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ഗുരുതര പരിക്കേറ്റ സോനം എന്ന ചിന്നിയെയും കുടുംബത്തെയും ദൗസയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയായിരുന്നു.അവിടെയാകട്ടെ ചികിത്സ ലഭിക്കാന്‍ ഏറെ താമസമെടുത്തതായും ആരോപണമുണ്ട്.
അപടത്തില്‍ കുട്ടി മരിച്ചതറിഞ്ഞപ്പോള്‍ സങ്കടം തോന്നിയതെന്ന് ഹേമമാലിനി പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക