Image

ഗ്രീസ്‌ രക്ഷാപദ്ധതി വ്യവസ്ഥകളില്‍ യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്തെി

ജോര്‍ജ്‌ ജോണ്‍ Published on 12 August, 2015
ഗ്രീസ്‌ രക്ഷാപദ്ധതി വ്യവസ്ഥകളില്‍ യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്തെി
ബ്രസല്‍സ്‌- ഏതന്‍സ്‌: ആഴ്‌ചകള്‍ നീണ്ടുപോയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഗ്രീക്ക്‌ രക്ഷാപദ്ധതി വ്യവസ്ഥകളില്‍ ഗ്രീക്ക്‌ സര്‍ക്കാരും യൂറോ സോണും ധാരണയിലെത്തെി. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും യൂറോപ്യന്‍ കമ്മീഷനും മുന്നോട്ടുവെച്ച കടുത്ത വ്യവസ്ഥകള്‍ക്ക്‌ പൂര്‍ണമായി വഴങ്ങാന്‍ ഗ്രീസ്‌ തയ്യാറായതോടെ കരാറിന്‌ തത്വത്തില്‍ അംഗീകാരമായി.

താഴ പറയുന്ന വ്യവസ്ഥകളിലാണ്‌ ഗ്രീസുമായി ധാരണയില്‍ എത്തിയത്‌:

2022 നുള്ളില്‍ പെന്‍ഷന്‍ പ്രായം 67 ആയി ഉയര്‍ത്തുക, ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ കാര്യക്ഷമമായ സംവിധാനം ഉടന്‍ സ്വീകരിക്കുക, അടുത്ത ബജറ്റ്‌ മുതല്‍ ബജറ്റ്‌ കമ്മി ഒഴിവാക്കുക, 2018 ലെ ബജറ്റ്‌ മിച്ചം 3.5 ആയി ഉയര്‍ത്തുക, സാമൂഹികക്ഷേമ നടപടികള്‍ ഭാഗികമായി അവസാനിപ്പിക്കുക, പ്രധാന തുറമുഖങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക, പുതിയ തൊഴില്‍മേഖലകള്‍ തുറക്കുക, നികുതി വര്‍ധിപ്പിക്കുക തുടങ്ങിയവയാണ്‌ വ്യവസ്ഥകള്‍.

ഈ വ്യവസ്ഥകള്‍ക്ക്‌ ഗ്രീക്ക്‌ പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയനും അംഗീകാരം നല്‍കുന്നതോടെ കരാര്‍ പ്രാബല്യത്തിലാകും. പദ്ധതിക്ക്‌ ഇനി രാഷ്ട്രീയാംഗീകാരം ആവശ്യമാണെന്നും കമ്മീഷന്‍ അറിയിച്ചു. മൂന്നുവര്‍ഷത്തിനിടെ തവണകളായി 8600 കോടി യൂറോയാണ്‌ ഗ്രീസിന്‌ സഹായം അനുവദിക്കുന്നത്‌. ഗ്രീസിലെ സര്‍ക്കാര്‍ വക സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ച്‌ ലഭിക്കുന്ന തുക പ്രത്യേക ഫണ്ടായി നീക്കിവെക്കണമെന്ന നിര്‍ദേശത്തെച്ചൊല്ലി ഗ്രീക്ക്‌ സര്‍ക്കാറും യൂറോപ്യന്‍ യൂനിയനും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നുവെങ്കിലും അതും ഗ്രീസ്‌ അംഗീകാരിച്ചു. ഗ്രീക്ക്‌ പാര്‍ലമെന്റ്‌ കരാറിന്‌ ഉടന്‍ അംഗീകാരം നല്‍കിയില്ലെങ്കില്‍ ആഗസ്റ്റ്‌ 20ന്‌ അവധിയത്തെുന്ന 300 കോടി ഡോളര്‍ വായ്‌പ തിരിച്ചടക്കാന്‍ പ്രയാസപ്പെടും. ഇത്‌ വീണ്ടും പ്രതിസന്ധി ഉണ്ടാക്കുമോ എന്ന്‌ യൂറോപ്യന്‍ യൂണിയനും, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനും ആശങ്കയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക