അതിർത്തിയിലെ
മരങ്ങളിൽ
രാപാർത്തിരുന്ന
പക്ഷികൾക്ക്
ആകാശമായിരുന്നു
രാജ്യം ...,
സൂര്യനായിരുന്നു
രാജാവ് ,
ചന്ദ്രനായിരുന്നു
പ്രകാശം ,
ഭൂമിയായിരുന്നു
അമ്മ ,
കാറ്റും
കടലുമായിരുന്നു
ദൈവങ്ങൾ...
പക്ഷികളുടെ
ലോകത്തിൽ
ഇൻഡ്യയും
പാക്കിസ്ഥാനും
ഉണ്ടായിരുന്നില്ല ,
ആരോ
വരച്ച
അതിർവരമ്പുകൾക്കും
മീതെ
ആകാശത്തിന്റെ
അനന്തവിഹായസ്സിൽ
പാറി പറന്നുകൊണ്ടിരിക്കേ
തങ്ങൾ
രാജ്യാതിർത്തികൾ
ലംഘിച്ച
പക്ഷികളായിരുന്നുവെന്ന്
അവർ
അറിഞ്ഞതേയില്ല ,
ജാതി മത ദേശ
രാഷ്ട്രങ്ങൾക്ക്
കീഴ്പ്പെടാത്ത
സൂര്യൻ
ഉദിക്കുമ്പോൾ
ആഹാരത്തിനായി
പറക്കണമെന്നും ,
മഹാസമുദ്രത്തിൽ
സൂര്യനസ്തമിക്കുമ്പോൾ
അതിർത്തികളറിയാതെ
അങ്ങോട്ടുമിങ്ങോട്ടും
വളരുന്ന
മഹാ വൻമരങ്ങളിലെ
ചില്ലകളിൽ
കുടണയണമെന്നു
മാത്രമാണ്
പക്ഷികൾ
ചിന്തിക്കുന്നത്...
യുദ്ധഭൂമിയിലെ
മിറാഷുകൾ
ഭീകരതയുടെ
പാഠശാലയിലേക്ക്
സർവ്വനാശത്തിന്റെ
ബോംബുകളുമായ്
പറന്നിടുമ്പോൾ
പക്ഷികൾ
മരത്തിന്റെ
ഉച്ചിയിലെ
കൊമ്പിലിരുന്ന്
തങ്ങൾക്ക്
രാജാവും
രാജ്യവുമില്ലാതിരുന്നത്
ജാതിയും
മതവുമില്ലാതിരുന്നത്
ഭാഗ്യമായി
കരുതുന്നുണ്ടാവും...