update: വിചാരണക്ക് അധ്യക്ഷത വഹിച്ച സെനറ്റർ പാട്രിക്ക് ലീഹിയെ, 80, അസ്വസ്ഥതയെത്തുടർന്ന് വൈകിട്ട് ആശുപത്രിയിലാക്കി. സെനറ്റിന്റെ പ്രസിഡന്റ്റ് പ്രൊ ടെംപോർ ആണ് ലീഹി
വാഷിംഗ്ടൺ, ഡി.സി: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇമ്പീച്ച്മെന്റ് പ്രമേയം സെനറ്റിൽ ചാപിള്ള ആയി എന്ന് കരുതാം. ഡെഡ് ഓൺ അറൈവൽ.
ട്രംപിനെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമെന്ന പ്രമേയത്തെ അനുകൂലിച്ച് 45 റിപ്പബ്ലിക്കൻ സെനറ്റർമാർ വോട്ട് ചെയ്തു. അഞ്ച് റിപ്പബ്ലിക്കന്മാർ ഡമോക്രാറ്റുകൾക്കൊപ്പം ചേർന്നു (55-45)
യുട്ടായിൽ നിന്നുള്ള സെനറ്റർ മിറ്റ് റോംനി, അലാസ്കയിൽ നിന്നുള്ള ലിസ മർക്കോസ്കി, മെയിനിൽ നിന്നുള്ള സൂസൻ കോളിൻസ്, നെബ്രാസ്കയിൽ നിന്നുള്ള ബെൻ സാസ്, പെൻസിൽവേനിയയിൽ നിന്നുള്ള പാറ്റ് ടൂമി എന്നിവരാണ് ഡമോക്രാറ്റുകൾക്കൊപ്പം ചേർന്നത്.
സെനറ്റർ റാൻഡ് പോൾ ആണ് വോട്ടെടുപ്പ് വേണമെന്ന് ശഠിച്ചത്. ആടി നിന്നിരുന്ന മൈനോറിറ്റി ലീഡർ മിച്ച് മക്കോണലും റാൻഡ് പോളിന്റെ പ്രമേയത്തെ അനുകൂലിച്ചതും ശ്രദ്ധേയമായി.
ഇമ്പീച്ച് ചയ്യണമെങ്കിൽ സെനറ്റിൽ മുന്നിൽ രണ്ട് ഭൂരിപക്ഷം വേണം. അതായത് 17 റിപ്പബ്ലിക്കന്മാർ കൂടി ഡമോക്രാറ്റുകൾക്കൊപ്പം ചേരണം. അതുണ്ടാവില്ലെന്നു ഈ വോട്ടെടുപ്പ് വ്യക്തമാക്കി.
നൂറു സെനറ്റർമാരും ഇമ്പീച്ച്മെന്റ് വിചാരണയിൽ ജുറർമാരായി സത്യപ്രതിഞ്ജ ചെയ്തിരുന്നു. അധ്യക്ഷൻ വെർമോണ്ടിൽ നിന്നുള്ള ഡെമോക്രാറ്റിക്ക് സെനറ്റർ പാട്രിക്ക് ലേഹി ആണ്. ട്രംപ് ഇപ്പോൾ സ്വകാര്യ പൗരനായതിനാൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജോൺ ജി. റോബർട്ട്സ് വന്നില്ല. വൈസ് പ്രസിഡന്റ് കമലാ ഹാരിസും വിട്ടു നിന്നു.
സ്വകാര്യ പൗരനെ ഇമ്പീച്ച് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു റാൻഡ് പോൽ ശക്തമായി വാദിച്ചു.
ഹൌസിൽ ഇമ്പീച്ച്മെന്റ് പ്രമേയത്തെ 10 റിപ്പബ്ലിക്കൻ അംഗങ്ങൾ അനുകൂലിച്ചിരുന്നു (232-197)