Image

വിഴിഞ്ഞം സംഭവം;സുരേഷിന്റെ അച്ഛന്‍ പണമാവശ്യപ്പെട്ടന്ന് അര്‍ച്ചനയുടെ അച്ഛന്‍

ജോബിന്‍സ് തോമസ് Published on 22 June, 2021
വിഴിഞ്ഞം സംഭവം;സുരേഷിന്റെ അച്ഛന്‍ പണമാവശ്യപ്പെട്ടന്ന് അര്‍ച്ചനയുടെ അച്ഛന്‍
വിഴിഞ്ഞത്ത് പെണ്‍കുട്ടിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച അര്‍ച്ചനയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിന്റെ അച്ഛന്‍ കഴിഞ്ഞ ദിവസം തന്റെ വീട്ടില്‍ വന്നിരുന്നെന്നും മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും സുരേഷിന്റെ സഹോദരന് വസ്തു വാങ്ങാനാണ് പണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

തന്റെ മകളുടേത് പ്രണവിവാഹമായിരുന്നെന്നും അവള്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്നും സുരേഷ് എന്തിനാണ് വീട്ടില്‍ ഡീസല്‍ വാങ്ങിവച്ചതെന്ന് അന്വേഷിക്കണമെന്നും അര്‍ച്ചനയുടെ പിതാവ് പറഞ്ഞു. സുരേഷും അര്‍ച്ചനയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും എന്നാല്‍ പലതും മകള്‍ തന്നോടോ വീട്ടുകാരോടെ പറയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ മെയ്മാസത്തിലായിരുന്നു ഇവരുടെ വിവാഹം. നഴ്‌സിംഗ് കോഴ്‌സ് പാസായ അര്‍ച്ചനയെ രജിസ്റ്റര്‍ ചെയ്യാനോ ജോലിക്ക് പോകാനോ സുരേഷ് സമ്മതിക്കില്ലായിരുന്നുവെന്നും അര്‍ച്ചനയുടെ പിതാവ് പറഞ്ഞു. പലപ്പോഴും പ്രശ്‌നങ്ങളുണ്ടെന്നറിഞ്ഞ് വീട്ടില്‍ ചെല്ലുമ്പോള്‍ അര്‍ച്ചന കരഞ്ഞുകൊണ്ടിരിക്കുകയായിരിക്കുമെന്നും പ്രശ്‌നങ്ങള്‍ താന്‍ തന്നെ പരിഹരിച്ചോളാമെന്ന് അപ്പോഴെല്ലാം പറയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

സംഭവത്തിന്റെ തലേദിവസം സുരേഷും അര്‍ച്ചനയും വീട്ടില്‍ വന്നിരുന്നുവെന്നും എന്തിനാണ് വീട്ടിലേയ്ക്ക് ഡീസല്‍ വാങ്ങിവച്ചതെന്ന് ചോദിച്ചപ്പോള്‍ ഉറുമ്പ് ശല്ല്യം ഒഴിവാക്കാനാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക