Image

കോവിഡില്‍ കൈത്താങ്ങായി സര്‍ക്കാരിന്റെ പ്രത്യേക പാക്കേജ്

ജോബിന്‍സ് തോമസ് Published on 30 July, 2021
കോവിഡില്‍ കൈത്താങ്ങായി സര്‍ക്കാരിന്റെ പ്രത്യേക പാക്കേജ്
കോവിഡ് രണ്ടാം തരംഗത്തില്‍ നട്ടം തിരിയുന്ന കേരളജനതയ്ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. 5600 കോടി രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍ , കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് ഗുണം ചെയ്യുന്ന പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

പാക്കേജനുസരിച്ച് രണ്ട് ലക്ഷമോ അതില്‍ താഴെയോ ഉള്ള വായ്പകളുടെ പലിശ നാല് ശതമാനം വരെ ആറുമാസത്തേയ്ക്ക് സര്‍ക്കാര്‍ വഹിക്കും. സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്ന കെട്ടിടങ്ങളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് 90 ശതമാനം വരെ വായ്പ നല്‍കുന്ന പദ്ധതി ആവിഷ്്ക്കരിച്ചിട്ടുണ്ട്. 

ചെറുകിട വ്യവസായങ്ങള്‍ ആരോഗ്യപരിപാലനം ടൂറിസം എന്നീ വിഭാഗങ്ങള്‍ക്കും ഇത് ബാധകമാണ്. സംസ്ഥാന ധനകാര്യ സ്ഥാുപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്കും ഇളവുകള്‍ നല്‍കും. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക്  കെട്ടിട നികുതി ഡിസംബര്‍ വരെ ഒഴിവാക്കും. കോരളാ ഫിന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നെടുത്ത  വായ്പകള്‍ക്ക് അടുത്ത ജൂലൈ വരെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 

കെഎഫ്‌സി വായ്പാ പലിശ 9.5 ശതമാനത്തില്‍ നിന്നും 8 ശതമാനമായും ഉയര്‍ന്ന പലിശ 12 ല്‍ നിന്നും 10.5 ശതമാനമായും കുറച്ചിട്ടുമുണ്ട്. കോവിഡ് കാലത്ത് ഏറെ ആശ്വാസം പ്കരുന്ന പ്രഖ്യാപനങ്ങളാണ് സര്‍ക്കരിന്റെ ബാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക