Image

ധന്‍ബാദ് ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകം ; സിബിഐ

Published on 22 October, 2021
ധന്‍ബാദ് ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകം ; സിബിഐ
ന്യൂഡല്‍ഹി : ധന്‍ബാദ് ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകം ആണെന്ന് സിബിഐ. കേസ് അന്വേഷണത്തിന് 20 അംഗ പ്രത്യേക ടീമിനെയാണ് സിബിഐ നിയോഗിച്ചത്. മികച്ച അന്വേഷകനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാര്‍ഡ് നേടിയ വി കെ ശുക്ലയ്ക്കാണ് അന്വേഷണ മേല്‍നോട്ട ചുമതല. അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ജൂലൈ 29 നാണ് ധന്‍ബാദ് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന ഉത്തം ആനന്ദ് പ്രഭാത നടത്തത്തിനിടെ ഓട്ടോറിക്ഷ ഇടിച്ച്‌ കൊല്ലപ്പെടുന്നത്. റോഡരികിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നില്‍ നിന്നും വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

അപകടമരണം ആണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ നിഗമനം. പൊലീസിന്റെ അന്വേഷണത്തിനെതിരെ ജഡ്ജിയുടെ കുടുംബം രംഗത്തു വന്നതിനെ തുടര്‍ന്ന് റാഞ്ചി ഹൈക്കോടതി അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചു. ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘമാണ് ജഡ്ജിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്ന് സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക