Image

വിവാദ ദത്ത് നല്‍കല്‍ ; പോലീസ് കാട്ടിയത് തികഞ്ഞ കൃത്യവിലോപം

ജോബിന്‍സ് Published on 27 October, 2021
വിവാദ ദത്ത് നല്‍കല്‍ ; പോലീസ് കാട്ടിയത് തികഞ്ഞ കൃത്യവിലോപം
പേരൂര്‍ക്കട സ്വദേശി അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കേരളാ പോലീസ് കാട്ടിയത് തികഞ്ഞ അനാസ്ഥയെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നത്. കുട്ടിയെ ദത്ത് നല്‍കുന്നതിന് മുമ്പ് മൂന്ന് പരാതികളാണ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുഞ്ഞിന്റെ അമ്മ അനുപമ നല്‍കിയത്. കുഞ്ഞിനെ ദത്ത് നല്‍കുന്നതിന് മുമ്പാണ് ഈ മുന്നുപരാതികളും പോലീസിന് ലഭിച്ചത്. 

ഇതില്‍ ആദ്യ പരാതി ഏപ്രീല്‍ 19 ന് പേരൂര്‍ക്കട പോലീസില്‍ നല്‍കിയതാണ്. ഇതില്‍ നടപടിയാകാത്തതിനാല്‍ ഏപ്രീല്‍ 29ന് ഡിജിപിയ്ക്ക് അനുപമ പരാതി നല്‍കിയിരുന്നു. ഇതിലും നടപടി ഉണ്ടാകാഞ്ഞതിനാല്‍ ജൂലൈ 12 ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞ് ദത്ത് പോകും വരെ പോലീസ് ഈ പരാതി കണ്ട ഭാവം നടിച്ചില്ല. 

കുഞ്ഞ് ശിശുക്ഷേമ സമതിയില്‍ ഉണ്ടായിരുന്ന ഈ സമയത്ത് പോലീസ് വേണ്ട നടപടി സ്വീകരിച്ചിരുന്നെങ്കില്‍ കുഞ്ഞിനെ അനുപമയ്ക്ക് നഷ്ടപ്പെടില്ലായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കൊടുത്തതടക്കമുള്ള പരാതികള്‍ പോലീസിന് കൈമാറിയെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞത്. 

കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ കിട്ടിയ കാര്യം പോലീസിനെ അറിയിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ വെളിപ്പെടുത്തലോടെയാണ് പോലീസിന്റെ കള്ളക്കളികള്‍ പുറത്ത് വന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക