Image

വി.ഡി. സതീശനും കെ. സുധാകരനും ഗവര്‍ണ്ണറുടെ പാദസേവകരെന്ന് എം.എം. മണി

ജോബിന്‍സ് Published on 05 November, 2022
വി.ഡി. സതീശനും കെ. സുധാകരനും ഗവര്‍ണ്ണറുടെ പാദസേവകരെന്ന് എം.എം. മണി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എം എം മണി എംഎല്‍എ. ഗുരുവായൂര്‍ ചൊവ്വല്ലൂര്‍ പടിയില്‍ സിപിഐഎം സംഘടിപ്പിച്ച ഫാസില്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്ഭവനില്‍ ഗവര്‍ണറുടെ ഇഷ്ടത്തിന് അനുസരിച്ച് ആളുകളെ നിയമിക്കുകയാണ്. അതുകൊണ്ട് ആര്‍എസ്എസുകാരെയടക്കം തീറ്റി പോറ്റേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനായി. ഇത് കേന്ദ്ര സര്‍ക്കാരിന്റെയോ ആരിഫ് മുഹമ്മദ് ഖാന്റെയോ സ്വത്തല്ല.

നമ്മുടെ നികുതി പണം കട്ട് മുടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ് ഗവര്‍ണറെന്നും എംഎം മണി പറഞ്ഞു.'കോണ്‍ഗ്രസ് ആരിഫ് മുഹമ്മദ് ഖാന് കുഴലൂത്ത് നടത്തുകയാണ്. വിഡി സതീശനും കെ സുധാകരനും ഗവര്‍ണറുടെ പാദസേവകരായി മാറി. ആര്‍എസ്എസിന്റെ ഉച്ചിഷ്ടം വാങ്ങി ഭക്ഷിച്ച ശേഷം തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ അതിനൊന്നും നി്ന്നുകൊടുക്കുന്നവരല്ല ഇടതുപക്ഷം', എംഎം മണി പറഞ്ഞു.

ഗവര്‍ണര്‍ ആരുടെ മൂക്ക് ചെത്തുമെന്നാണ് പറയുന്നതെന്ന് എംഎം മണി ചോദിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ വോട്ട് ചെയ്തല്ല ഇടതുപക്ഷത്തെ വിജയിപ്പിച്ചത്. എംഎം മണി പറഞ്ഞു. സ്വപ്ന സുരേഷിന്റെ പേര് പോലും പറയാന്‍ കൊള്ളില്ല. മഹാത്മാ ഗാന്ധിക്കൊപ്പം ജയിലില്‍ കഴിഞ്ഞ മഹതി എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നതെന്ന് എംഎം മണി പരിഹസിച്ചു.

mm mani aganist governor and congress

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക