Image

നോര്‍ക്കയും ഫിന്‍ലന്‍ഡ് സര്‍ക്കാരും തമ്മില്‍ നഴ്‌സിംഗില്‍ ചര്‍ച്ച നടത്തി

Published on 17 December, 2022
 നോര്‍ക്കയും ഫിന്‍ലന്‍ഡ് സര്‍ക്കാരും തമ്മില്‍ നഴ്‌സിംഗില്‍ ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി:കേരളത്തില്‍ നിന്നുള്ള തൊഴില്‍ കുടിയേറ്റം സംബന്ധിച്ച് നോര്‍ക്കയും ഫിന്‍ലന്‍ഡ് പ്രതിനിധികളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. നേരത്തേ തുടര്‍ന്നുവന്നിരുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തൊഴില്‍ കുടിയേറ്റം വേഗത്തിലാക്കുന്നതിനും ഇതിനായുളള നടപടികള്‍ ലഘൂകരിക്കുന്നതിനുമുള്ള ചര്‍ച്ചയാണ് നടന്നത്.

ഡിസംബര്‍ 14, 15 തീയതികളിലായി ഡല്‍ഹിയിലെ ഫിന്‍ലന്‍ഡ് എംബസിയില്‍ നടന്ന ചര്‍ച്ചയില്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല നേതൃത്വം നല്‍കി. കേരളത്തില്‍ നിന്നുളള നഴ്‌സിങ് പ്രൊഫഷണലുകള്‍ക്ക് ഫിന്‍ലന്‍ഡിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായിട്ടുള്ള ക്രിയാത്മകമായ ചര്‍ച്ചയാണ് നടന്നത്.

ഇതിനായി ഫിന്‍ലന്‍ഡിലെയും കേരളത്തിലേയും നഴ്‌സിങ് പഠനത്തിലെ കരിക്കുലം ഏകോപനം സാധ്യമാകുമോ എന്ന് പരിശോധിക്കാന്‍ തീരുമാനമായതായി നോര്‍ക്ക സിഇഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഫിന്‍ലന്‍ഡ് തൊഴില്‍ വകുപ്പ് മന്ത്രി ടൂല ഹാറ്റെയിനന്‍, ഇന്ത്യയിലെ ഫിന്‍ലന്‍ഡ് അംബാസിഡര്‍ റിത്വ കൗക്കു എന്നിവരുമായാണ് രണ്ടാഘട്ട ചര്‍ച്ചകള്‍ നടത്തിയത്.

ജര്‍മ്മനിയിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ്~ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടേയും ബ്രിട്ടനിലേയ്ക്കുളള റിക്രൂട്ട്‌മെന്റിന്റേയും മാതൃകയില്‍ കുടിയേറ്റ നടപടികള്‍ സാധ്യമാക്കാനാണ് ശ്രമമെന്ന് നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി അറിയിച്ചു

ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക