Image

വളർന്നു വഷളാകുന്ന കേരളം (ബി ജോൺ കുന്തറ)

Published on 16 September, 2023
വളർന്നു വഷളാകുന്ന കേരളം (ബി ജോൺ കുന്തറ)

ഓരോ തവണയും കേരളം സന്ദര്‍ശിച്ചു തിരികെ വരുമ്പോൾ ചിന്തിക്കുന്ന ഒരു വിഷയം ഇത്തവണ ഉണ്ടായ മൊത്തം അനുഭവം.  മുൻ യാത്രകളിൽ, ഓരോ തവണയും നാടിന് അഭിവൃദ്ധി ആഗ്രഹിച്ചിരുന്നു എന്നാൽ എപ്പോഴും അത് നിരാശയിൽ എത്തുന്നു ഇത്തവണയും.

പരസ്യങ്ങൾ, ലഘുലേഖകൾ, മാത്രം നോക്കിയാൽ കേരളം മനോഹരം സുന്ദരം കെട്ടിച്ചമയ്‌ഞ്ഞു നടക്കുന്ന ഒരു മഹാ രോഗിയെ പ്പോലെ. എത്രനാൾ ഈ അഭിനയം മുന്നോട്ടു പോകും അതാണ് ചോദ്യം?ഈ ലേഖനരചയിതാവ്  ഏതാനും അവസ്ഥകൾ പരിശോധിക്കുന്നു.

 ജീവിത രീതികൾ, പെരുമാറ്റo, പരസ്‌പര സമ്പര്‍ക്കം,സാമാന്യ മര്യാത ഇതിലെല്ലാം കേരള ജനത മുന്നോട്ടുനീങ്ങുന്നുണ്ടോ അതോ പുറകോട്ടു പോകുന്നോ? പൊതു നിരത്തുകളിലും സ്ഥാപനങ്ങളിലും എങ്ങിനെ ജനത സഹ ജീവികളോട് അന്തരീഷത്തോട് പെരുമാറുന്നു? നല്ലൊരു ശതമാനം വ്യത്തികൾക്കും കേരളത്തിൽ രണ്ടു മുഖങ്ങൾ കാണാം ഉദാഹരണത്തിന് പൊതു നിരത്തുകളിൽ വാഹനങ്ങൾ ഓടിക്കുന്ന ഒരു ഡ്രൈവർ. ഇയാൾ, പൊതുവെ നല്ലൊരു മനുഷ്യൻ ആയിരിക്കും എന്നാൽ വാഹനം, അത് എന്തുമാകട്ടെ, അതിൻറ്റെ സ്റ്റിയറിങ്‌വളയത്തിനു പിന്നിൽ ഇരുന്നാൽ ഇയാളുടെ സ്വഭാവം ഒരു കൈയ്യേറ്റരൂപം സ്വീകരിക്കുന്നു അഗ്രസ്സീവ് ആകുന്നു.സഹജീവികളുടെ അവകാശങ്ങൾക്ക്  പൊതു പാതകളിൽ ഒരു വിലയുമില്ല.

ഒരു മോട്ടോർ ബൈക്കിൽ മൂന്നുപേർ യാത്രചെയ്യുന്നു, പലപ്പോഴും ഹെൽമെറ്റുo ഇല്ലാതെ. ഒരു സ്കൂട്ടറിൽ പിന്നിൽ അമ്മ ആറുമാസം തികയാത്ത പിഞ്ചുകുഞ്ഞിനെ മടിയിൽ, കൂടാതെ മറ്റൊരു കുട്ടി സ്കൂട്ടറിൻറ്റെ മുൻതട്ടിൽ നിൽക്കുന്നു പിതാവ് സ്കൂട്ടർ ഓടിക്കുന്നു ഇതുപോലുള്ള ദൃശ്യങ്ങൾ കേരളാ റോഡുകളിൽ പലപ്പോഴും കാണുവാൻ പറ്റും .സാഹസികമായ വീണ്ടുവിചാരമില്ലാത്ത ഇതുപോലുള്ള നടപടികൾ ആരുടെ കുറ്റം? ഇതെല്ലാം എവിടെ നിന്നും പഠിക്കുന്നു? നിരപരാധികളുടെ ജീവനല്ലേ അപകട മേഖലകളിൽ അമ്മാനമാടപ്പെടുന്നത് ?

പൊതു നിരത്തു തനിക്കു മാത്രം എല്ലാവരേക്കാൾ മുന്നിൽ എനിക്കുപോകണം ഞാൻ ആരെയും പരിഗണിക്കില്ല. മത്സര ഓട്ടം ഒരു മരണപ്പാച്ചിൽ എന്ന് വിശേഷിപ്പിക്കുന്നതിൽ സംശയം വേണ്ട. വഴിപോക്കരെ ഇടിച്ചു തെറിപ്പിക്കുക ഒരു നിത്യ സംഭവം. പട്ടണ വീഥികളിൽ കാൽനട വഴിയാത്രക്കാർക്ക് ഒരു അവകാശവുമില്ല. റോഡുകൾ  മുറിച്ചു കടക്കുന്നത് ജീവൻ പണയപ്പെടുത്തി. പലേടത്തും കാല്‍നടപ്പാതകൾ കാണാം എന്നാൽ അവയെല്ലാം ഒന്നുകിൽ വാഹന പാർക്കിങ് കൂടാതെ പെട്ടിക്കടക്കാർ  കയ്യേറിയിരിക്കുന്നു.ട്രാഫിക് സിഗ്നലുകളുടെ അപര്യാപ്തത എല്ലാ പട്ടണങ്ങളിലും കാണാം. ചിലേടത്തെല്ലാം പോലീസുകാർ നോക്കികുത്തികളെ പ്പോലെ നിൽക്കുന്നതുകാണാം.പൊതുനിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുതിച്ചുകയറുന്നു എന്നാൽ അവയെല്ലാം താങ്ങുന്നതിന് നിലവിലുള്ള  അടിസ്ഥാന സൗകര്യങ്ങള്‍ പ്രാപ്തമോ?

ഇതിലെല്ലാം എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഭരണാധിപർ, അടിസ്ഥാന സൗകര്യ ആസൂത്രകർ, നിയമ നിർമ്മാക്കൾ, പരിപാലകർ. ഫ്ലാറ്റ് സമുച്ചയങ്ങൾ , ഷോപ്പിംഗ് മാളുകൾ  നിര്‍മ്മിക്കുവാൻ അനുമതി നൽകുമ്പോൾ ഭരണനേതാക്കൾ അവഗണിക്കുന്നു പൊതുജന സുരക്ഷയും യാത്രാ സൗകര്യങ്ങളും. ഒരു വാഹനത്തിനു പോലും കടന്നുപോകുവാൻ ഇടയില്ലാത്ത വഴി പാർശ്വങ്ങളിലാണ് സൗധങ്ങൾ നിർമ്മിച്ചിരിക്കുന്നത്.നിരവതി പാതകളുടെ സ്ഥിതി പറഞ്ഞിട്ടു കാര്യമില്ല കുണ്ടും കുഴികളും സർവ്വ സാധാരണ.

രണ്ടാമത് : പൊതുജനാരോഗ്യവും, ഭഷ്യ സുരക്ഷയും.
കേരളത്തിലെ ഏറ്റവും ലാഭകര ബിസിനസ് ഹോസ്പിറ്റൽ വ്യവഹാരം. നിരവതി ആശുപത്രികളിൽ എപ്പോഴും ഒരു ആൾ ബഹളമാണ്. അതുപോലതന്നെ ആംബുലൻസ് ബിസിനസ്സും അതിവേഗം വളർന്നു വരുന്നു. മുകളിൽ മിന്നുന്ന ലൈറ്റുകളുമായി ആംബുലൻസ് എന്നപേരിൽ ഓടുന്ന നിരവതി വാഹനങ്ങൾ എത്രമാത്രം ഫലപ്രദo അറിഞ്ഞുകൂടപലപ്പോഴും രെക്ഷ പ്രവർത്തന വാഹനങ്ങൾ ട്രാഫിക്കിൽ കുടിങ്ങി കിടക്കുന്നത് കാണാം.. മികച്ച ആശുപത്രികളിൽ ചികിത്സ സാധാരണ ജനതക്ക് പറഞ്ഞിട്ടുള്ളതല്ല.

എന്തു കാരണത്താൽ കേരളത്തിൽ പൊതുവെ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു? അന്തരീക്ഷ മലിനീകരണം ഒരു പ്രധാന കാരണം. ഇപ്പോഴും വഴി അരുകിൽ എച്ചില്‍ ചാക്കു കണക്കിന് കാണാം. തുറന്ന ഓടകൾ ഇതെല്ലാം ഓരോ തരം രോഗങ്ങൾ പരത്തുന്നു പുതിയവ നിർമ്മിക്കുന്നു.സാധാരണ ജനതക്ക് മായം ചേർക്കാത്ത ഭക്ഷണ സാധനങ്ങൾ കിട്ടുക എളുപ്പമല്ല. കൂടാതെ ശുചിത്വം കർശനമായി പാലിക്കുന്ന ഭക്ഷണശാലകളും വിരളം.ഭക്ഷ്യവിഷബാധ ഒരു സാധാരണ സംഭവം .
മൂന്നാമത്, സാമാന്യ മര്യാദ:
നേരത്തെ സൂചിപ്പിച്ചു കേരള ജനത പൊതുവെ  നല്ലവർ എന്നാൽ പലപ്പോഴും അത് വീട്ടിൽ മാത്രം .പുറത്തിറങ്ങുമ്പോൾ നിരവധി ഈ മര്യാദ ഉപേക്ഷിക്കുന്നു. ഡ്രൈവിംഗ് പോലെ പിന്നൊരു മത്സര ഓട്ടമാണ്. ഉദാഹരണം ഒരു പൊതു സ്ഥലത്തു എന്തെങ്കിലും ഒരാവശ്യത്തിന് ഒരു ക്യു നിൽക്കേണ്ടിവന്നാൽ കാണുവാൻ പറ്റും പലരും ഉന്തിത്തള്ളി മുന്നിൽ കയറുവാൻ ശ്രമിക്കുന്നത്.ഏതു വിധേയം കാര്യങ്ങൾ സാധിക്കുക.

ഇപ്പോൾ നാം കാണുന്ന ഇതുപോലുള്ള അവസ്ഥകൾക്ക് ഒരു മാറ്റം വരുത്തുന്നതിന് പൊതുവെ ഒരു ശ്രമം നടക്കുന്നില്ലെങ്കിൽ കേരള ജനത നീങ്ങുന്നത് നല്ലൊരു ഭാവിയിലേക്കാണോ എന്ന് സമൂഗിക, സാംസ്കാരികതല നേതാക്കളും വ്യക്തികളും ചിന്തിക്കുന്നത് നന്നായിരിക്കും. സാമ്പത്തിക ഉന്നമനം മാത്രം നേടിയതുകൊണ്ട് എല്ലാം തികയുന്നില്ല അത് വളർന്നുവരുന്ന തലമുറ മനസിലാക്കേണ്ടിയിരിക്കുന്നു .

 

Join WhatsApp News
Vayanakaaran 2023-09-16 19:13:09
കേരളം ഒരു പത്തുവർഷം കഴിഞ്ഞാൽ ബംഗ്ലാദേശ് ആയി മാറാൻ സാധ്യതകളുണ്ട്. അതിഥി തൊഴിലാളികൾ മുസ്‌ലിം വിശ്വാസികൾ ആയതുകൊണ്ട് തലസ്ഥാനം മലപ്പുറത്തേക്ക് മാറ്റാം. സ്ത്രീകൾ എല്ലാം പർദ്ദ ധരിക്കും. ശേഷിക്കുന്ന ഹിന്ദുക്കളും കൃസ്താനികളും മുസ്‌ലിം മതം സ്വീകരിക്കും. അറബിക്കടൽ വഴി ഇന്ത്യൻ മഹാസമുദ്രം വഴി പാകിസ്ഥാന് ബന്ധങ്ങൾ സ്ഥാപിക്കാം. അങ്ങനെ അഖണ്ഡ ഭാരതം എന്നു കൂവി നടക്കുന്ന ഉത്തരേന്ത്യൻ ഗോസായിമാർ വെറുതെ ജയ് ശ്രീറാം എന്ന് വിളിച്ച് കരയും. മലയാളി അവന്റെ കാലിന് ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുകയില്ല. പറയുമ്പോൾ വലിയ സാക്ഷരനും, ബുദ്ധിമാനുമൊക്കെയാണ്. എന്തായാലും അള്ളാ എല്ലാവരെയും രക്ഷിക്കുന്നവൻ.
George Neduvelil 2023-09-17 02:18:32
കണ്ണു തുറന്നിരുന്നാൽ പോര, കാണണം! ചെറിയ ക്ലാസ്സിൽ പഠിച്ചത് , ശ്രി.കുന്തറയുടെ കേരള വിശേഷം വായിച്ചപ്പോൾ മനസ്സിൽ പൊന്തിവന്നു. കണ്ണുംമിഴിച്ചു നടക്കുന്നവരാണ് കേരളീയരിലധികവും. എന്നാൽ അവശ്യം കാണേണ്ടതൊന്നും അവരുടെ കണ്ണുകളിൽ എത്തുന്നില്ല. വേണ്ടാത്തതും കാണണ്ടാത്തതുമായ കാഴ്ചകൾ കാണാനാണ് മിക്കവർക്കും വ്യഗ്രത. മലയാളിയുടെ ഈ വ്യഗ്രതയെ ശ്രി. കുന്തറയുടെ ലേഖനം യഥാതഥം തുറന്നുകാണിച്ചിരിക്കുന്നു. കിം ഫലം!
Oommen 2023-09-18 02:06:20
പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മര്യാദകൾ, റോഡ് നിയമങ്ങൾ , നീതി ന്യായ വ്യവസ്ഥകൾ, പരസ്പര ബഹുമാനം , മാലിന്യ സംസ്കരണം, വീറും വൃത്തിയും , മതമോ, ജാതിയോ നോക്കാതെ തെറ്റുകൾ കണ്ടാൽ പ്രതികരിക്കാനുള്ള ഉത്തരവാദിത്തം എന്നിങ്ങനെയുള്ള സമൂഹത്തിൽ സമാധാനമായി, മാന്യമായി ജീവിക്കാനുള്ള അടിസ്ഥാന അറിവുകളും, വിദ്യാഭ്യാസവും ജപ്പാനിലും മറ്റും നൽകുന്ന പോലെ നമ്മുടെ കുഞ്ഞുങ്ങൾക്കും ഇപ്പോൾ തന്നെ നൽകി വളർത്തിയെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മൂല്യച്യുതി തകർന്ന സംസ്കാരം തൊട്ടുതീണ്ടാത്ത ഒരുതരം തറ നിലവാരത്തിലുള്ള ജീവിത ശൈലിയാണ് ഇന്ന് എല്ലാ മേഖലകളിലും കാണാൻ കഴിയുന്നത്. ഒറ്റയടിക്ക് ഒരു ദിവസം കൊണ്ടൊന്നും മാറ്റാനാവാത്തവിധം മനുഷ്യരെല്ലാം മാറിയിരിക്കുന്നു. പ്രത്യേകിച്ചും പുറം രാജ്യങ്ങളിൽ ജീവിച്ച ശേഷം സ്വന്തം നാട്ടിൽ അല്പകാലം ചിലവഴിക്കാം എന്നാഗ്രഹിച്ചു ചെന്നാൽ ഒരാഴ്ചക്കകം തന്നെ നാടിനെ ഉൾകൊള്ളാൻ കഴിയാതെ ജീവനും കൊണ്ട് തിരിച്ചോടാൻ തോന്നിപ്പിക്കുന്ന അവസ്ഥയാണിപ്പോൾ കേരളത്തിലുള്ളത്. ഭരിക്കുന്ന പാർട്ടിയുടെയും, ജനങ്ങളുടെയും നിസ്സംഗതയും, പ്രതികരണ ശേഷിയില്ലായ്മയും എല്ലാം ഇതിനു കാരണമാണ് . അഭ്യസ്തവിദ്യരായ യുവതി യുവാക്കൾ ജീവിതം കരുപ്പിടിപ്പിക്കാൻ പുറം രാജ്യങ്ങൾ തേടി പലായനം ചെയ്യുന്നതിന്റെ പ്രധാന കാരണം മേപ്പറഞ്ഞ നമ്മുടെ നാടിൻറെ നിലവാര തകർച്ചയാണ്. ഒരു പുതിയ പുലരി പ്രതീക്ഷയോടെ സ്വപനം കാണുന്നു.
പോൾ ഡി പനയ്ക്കൽ 2023-09-18 17:39:14
മിസ്റ്റർ കൂന്തറയുടെ ലേഖനം ലളിതവും ചിന്തോദ്ധീപകവുമാണ്. കേരളത്തിൽ ആ സമൂഹത്തിന്റെ ഭാഗമായി ജീവിക്കുമ്പോൾ എല്ലാവരും അതിന്റെ ഒഴുക്കിൽ ഒഴുകും. വളരെ കാലം പാശ്ചാത്യസമൂഹത്തിന്റെ സംസ്കാരം ആന്തരികവൽക്കരിച്ചു നാട്ടിൽ ചെല്ലുന്ന കേരളീയൻ ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ സ്വാഭാവികമായും അതിൽ ഒഴുകിച്ചേരുക സാധാരണം. നിയമങ്ങളേക്കാൾ, വ്യക്തി-സാമൂഹിക സാന്മാർഗ്ഗികതയെക്കാൾ, സുരക്ഷിതത്തെക്കാൾ "നാട്ടുനടപ്പ്" ആയി മാത്രമേ ഓരോരുത്തരും അവരവർക്കു ചുറ്റുമുള്ള പ്രതിഭാസങ്ങളെ കാണുന്നുള്ളൂ. നഗരങ്ങളിലും തിരക്കു വർധിച്ചുകൊണ്ടിരിക്കുന്ന പട്ടണങ്ങളിലും പ്രദേശങ്ങളിലും തങ്ങളുടെ കാര്യങ്ങൾ, ലക്ഷ്യങ്ങൾ സാധിക്കുക എന്നത് മാത്രമേ അവർ മുന്നിൽ കാണുന്നുള്ളൂ. വഴിയിലെ തടസ്സങ്ങളെ മറ്റുപരിഗണനകൾക്കു വിധേയമാക്കാതെ തള്ളി മാറ്റുകയാണ് സാധാരണം. സമൂഹത്തിന്റ ഗതിയെ പാകപ്പെടുത്തുന്നതിനു ഉത്തരവാദിത്വമുള്ള ഭരണകൂടങ്ങളും സാമൂഹിക മീമാംസകരും രാഷ്ട്രീയ ധ്രൂവീകരണം അധികാരത്തിനായി ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. വിഷലിപ്തമായ രാഷ്ട്രീയ അന്തരീക്ഷം കേരളത്തിന്റെ, തങ്ങളുടെ തന്നെ ഭാവിയ്ക്കു വഴിയൊരുക്കുന്നില്ലെന്നു കാണുന്ന യുവതീയുവാക്കൾ മെച്ചമായ ഭാവിയെ സ്വപ്നം കണ്ട്‌ റിസ്ക് എടുത്തു സാധിക്കാവുന്ന വിദേശരാജ്യത്തേക്കു പലായനം ചെയ്യുന്ന അവസ്ഥയാണ് ഇപ്പോൾ സാധാരണം. മേൽപ്പറഞ്ഞ അവസ്ഥയിൽ നിന്നു സ്വപ്നസാഫല്യം തേടിയെത്തിയ എന്നെ പോലുള്ളവർ, സ്വസ്ഥമായവർ, ഇവിടെ ജീവിതത്തിനു വേരാഴ്ത്തിയവർ, നമുക്ക് മാറ്റാനാവാത്ത കേരളീയാവസ്ഥയിൽ ഖേദിക്കുന്നു; സഹതപിക്കുന്നു. ഈ ലേഖനമെഴുതിയ മിസ്റ്റർ കൂന്തറയും ഞാനടക്കം പ്രതികരിക്കുന്നവരും നമ്മുടെ നിസ്സഹായാവസ്ഥയിൽ സഹതപിക്കുന്നു. കേരളത്തിലെ ഭരണകൂടങ്ങളുമായി ബന്ധമുള്ളവരെന്നും അവരിൽ സ്വാധീനിക്കുന്നവരെന്നും അവകാശപ്പെടുന്ന ഇവിടത്തെ കേരളീയ/മലയാളി സംഘടനക്കാർ കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരെ പൊക്കിക്കൊണ്ടു നടക്കുന്നതുമാത്രമേ ഇവിടെ കാണാറുള്ളൂ. അവർക്കു സമൂഹത്തെ ഉടച്ചു വാർക്കാൻ ആകുമെന്നല്ല ഇവിടെ വിവക്ഷ. നാട്ടിലെ സാമൂഹിക അസ്വീകാര്യതകളെയും സാൻമാർഗ്‌ഗീകതകളെയും ഗൗരവതരമായി കണ്ടു പരിഷ്ക്കരണങ്ങൾക്കുള്ള നയനിർമ്മാണങ്ങൾക്കു മുൻകൈ എടുക്കാൻ പ്രേരണ ചെലുത്താൻ ഒരുപക്ഷെ അവർക്കു സാധിച്ചേക്കാം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക