Image

കവിതയിൽ വിരിഞ്ഞ സാന്താക്ലോസ്  (വാൽക്കണ്ണാടി - കോരസൺ )

Published on 24 December, 2023
കവിതയിൽ വിരിഞ്ഞ സാന്താക്ലോസ്  (വാൽക്കണ്ണാടി - കോരസൺ )

200 വർഷം മുൻപ് വരെ, മെലിഞ്ഞതും രസകരമല്ലാത്തതും കുതിരസവാരി ചെയ്യുന്ന, കണിശക്കാരനും  അച്ചടക്കക്കാരനുമായ ഒരു കഥാപാത്രമായിട്ടായിരുന്നു സാന്താക്ലോസിനെ പരമ്പരാഗതമായി ചിത്രീകരിച്ചിരുന്നത്. നാലാം നൂറ്റാണ്ടിലെ മൈറയിലെ വിശുദ്ധ നിക്കോളാസ് ബിഷപ്പ്, ബ്രിട്ടീഷ് ഫാദർ ക്രിസ്മസ്, ഡച്ച് സിന്റർക്ലാസ് എന്നിവയെക്കുറിച്ചുള്ള ഐതിഹ്യങ്ങളുടെ സംയോജനയമായിരുന്നു അന്നത്തെ മെല്ലിച്ച സാന്തായുടെ രൂപം. 

1823 ഡിസംബർ 23-ന് ന്യൂയോർക്കിലെ ട്രോയിയിലെ പ്രാദേശിക പത്രമായ സെന്റിനലിൽ "എ വിസിറ്റ് ഫ്രം സെന്റ് നിക്കോളാസ്" എന്ന പേരിൽ ഒരു കവിത അജ്ഞാതൻ  പ്രസിദ്ധീകരിച്ചു". അതോടെ സാന്തായുടെ രൂപവും ഭാവവുംമാറി. ഒരു അജ്ഞാതകവിതക്ക് ലോകമാസ്മരിക ഭാവത്തെ അപ്പാടെ മാറ്റാൻ കഴിഞ്ഞു എന്നതാണ് വിചിത്രം. 

പത്രത്തിലെ കവിത സാന്തയ്ക്ക് എട്ട് റെയിൻഡിയർ നൽകി, അവയ്ക്ക് പേരിടുകയും ചെയ്തു; ചിമ്മിനികളിലൂടെ മാന്ത്രികമായി വീടിനകത്തേക്കും പുറത്തേക്കും കടന്നുകയറാൻ കഴിയുന്ന ഒരു സാന്തയെ അത് വിവരിച്ചു; കൂടാതെ, ഹോളിഡേ കാർഡുകൾ, സിനിമകൾ, ടെലിവിഷൻ ഷോകൾ, മാളുകൾ എന്നിവയിൽ എല്ലായിടത്തും നിറഞ്ഞുനിൽക്കുന്ന ആദരണീയമായ, സന്തോഷകരമായ, വലിയ കുടവയറുള്ള സരസനായ ഒരു രൂപം സൃഷ്ടിച്ചു. കവിത അതിന്റെ പ്രസിദ്ധമായ ആദ്യ വരിക്ക് ശേഷം ''ക്രിസ്മസിന് മുമ്പുള്ള രാത്രി" എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഇത് പ്രസിദ്ധീകരിച്ച് പതിമൂന്ന് വർഷത്തിന് ശേഷം, ക്ലെമന്റ് ക്ലാർക്ക് മൂർ അതിന്റെ കർത്തൃത്വത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തു, എന്നിരുന്നാലും കവിതയോടുള്ള അദ്ദേഹത്തിന്റെ അവകാശവാദം ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നു. ന്യൂയോർക്ക് എഴുത്തുകാരനായ ഹെൻറി ലിവിംഗ്സ്റ്റണാണ് ഈ കവിത എഴുതിയതെന്ന് പലരും വിശ്വസിക്കുന്നു.

ഒരു അമേരിക്കക്കാരൻ ഇതുവരെ എഴുതിയിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ വരികളായിട്ടാണ് ഈ കവിതയെ അറിയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ ഇന്നുവരെയുള്ള സാന്താക്ലോസിന്റെ സങ്കൽപ്പങ്ങൾ അപ്പാടെ തിരുത്തിക്കുറിക്കയും, ക്രിസ്തുമസ് ആചരണത്തിൽ മാത്രമല്ല അമേരിക്കൻ കമ്പോള സംസ്‌കാരത്തിലും മാനുഷീക ഇടപെടലുകളിലും വലിയ ദിശാമാറ്റം കൊണ്ടുവരാൻ ഈ കവിതയ്ക്ക് കഴിഞ്ഞു. 

ക്രിസ്മസ് സമ്മാനദാനത്തിന്റെ ചരിത്രത്തിൽ ഇത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കവിത വ്യാപകമായ പ്രചാരം നേടുന്നതിന് മുമ്പ്, സെന്റ് നിക്കോളാസിനെയും മറ്റ് ക്രിസ്മസ് ടൈഡ് സന്ദർശകരെയും കുറിച്ച് അമേരിക്കൻ ആശയങ്ങൾ ഗണ്യമായി വ്യത്യാസപ്പെട്ടിരുന്നു. ക്രിസ്തുമസ്സിന്റെ പന്ത്രണ്ട് ദിനങ്ങൾ എന്ന് പൊതുവെ വിളിക്കപ്പെടുന്ന ക്രിസ്മസ് ടൈഡ്, ഡിസംബർ 25 മുതൽ ജനുവരി 5 വരെ 12 ദിവസം നീണ്ടുനിൽക്കും, അവസാനത്തെ തീയതി പന്ത്രണ്ടാം രാത്രി എന്ന് നാമകരണം ചെയ്യപ്പെട്ടു. ഈ പരമ്പരാഗത തീയതികൾ ലൂഥറൻ സഭയും ആംഗ്ലിക്കൻ സഭയും പാലിക്കുന്നു. സെന്റ് നിക്കോളാസിൽ നിന്നുള്ള ഒരു സന്ദർശനം ഒടുവിൽ സംഗീതമായി സജ്ജീകരിക്കുകയും നിരവധി കലാകാരന്മാർ റെക്കോർഡ് ചെയ്യുകയും ചെയ്തു. പിന്നെ എത്രഎത്ര കവിതകളും സംഗീതവും നൃത്തവും സിനിമകളുമാണ് ഈ ഒരൊറ്റ കവിതയിൽനിന്നും മുളച്ചുപൊങ്ങിയത്. പലതും ക്ലാസിക് പരിവേഷം കൈവരിക്കയും ചെയ്തു.

കവിഭാവനയിൽ വിടരുന്ന കഥാപാത്രങ്ങൾ പിന്നെ ചരിത്രമായി അമേരിക്കയിൽ  മാത്രമല്ല ലോകത്തിൽ എല്ലായിടത്തും പടരുകയാണ്. അതാണ് കവിതയുടെ മാസ്മരികമായ ഇടപെടൽ. ക്രിസ്മസ് രാത്രിയിൽ, കുടുംബം ഉറങ്ങാൻ കിടക്കുകയാണ്, അവരുടെ പുൽത്തകിടിയിൽ ശബ്ദം കേട്ട് അച്ഛൻ ഉണർന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, എട്ട് റെയിൻഡിയറുകൾ വലിക്കുന്ന സ്ലീയിൽ സാന്താക്ലോസിനെ (സെന്റ് നിക്കോളാസ്) കാണുന്നു. മേൽക്കൂരയിൽ തന്റെ സ്ലീയെ ഇറക്കിയ ശേഷം, സാന്ത ചിമ്മിനിയിൽ ഇറങ്ങുന്നു. അവൻ ഒരു ചാക്ക് കളിപ്പാട്ടങ്ങൾ വഹിക്കുന്നു, സന്ദർശകൻ സമ്മാനങ്ങൾ നൽകുന്നതും അടുപ്പിൽ തൂക്കിയിട്ടിരിക്കുന്ന കാലുറകൾ നിറയ്ക്കുന്നതും അച്ഛൻ നോക്കി, സ്വയം ചിരിച്ചു. സാന്ത വീണ്ടും ചിമ്മിനിയിൽ കയറുന്നതിന് മുമ്പ് അവർ ഗൂഢാലോചനയുടെ ഒരു നിമിഷം പങ്കിടുന്നു. പറന്നുയരുമ്പോൾ, സാന്ത "എല്ലാവർക്കും ക്രിസ്മസ് ആശംസകൾ, എല്ലാവർക്കും ശുഭരാത്രി" എന്ന് വിളിക്കുന്നു.

ന്യൂയോർക്ക് സിറ്റിയിലെ പ്രൊട്ടസ്റ്റന്റ് എപ്പിസ്‌കോപ്പൽ ചർച്ചിന്റെ ജനറൽ തിയോളജിക്കൽ സെമിനാരിയിൽ ഓറിയന്റൽ, ഗ്രീക്ക് സാഹിത്യം, ദൈവികത, ബൈബിൾ പഠനങ്ങൾ എന്നിവയുടെ പ്രൊഫസറായിരുന്നു മൂർ. മൂർ സംഭാവന ചെയ്ത ഭൂമിയിലാണ് സെമിനാരി വികസിപ്പിച്ചത്, ചെൽസി സ്ക്വയർ അറിയപ്പെട്ടിരുന്ന തന്റെ വലിയ പാരമ്പര്യ എസ്റ്റേറ്റിന്റെ മറ്റ് ഭാഗങ്ങൾ വിഭജിച്ച് വികസിപ്പിച്ചുകൊണ്ട് മൂർ ഗണ്യമായ സമ്പത്ത് നേടി. കൊളംബിയ യൂണിവേഴ്‌സിറ്റി ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗമായും 44 വർഷം സേവനമനുഷ്ഠിച്ചു, ന്യൂയോർക്ക് സൊസൈറ്റി ലൈബ്രറിയുടെയും ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ദി ബ്ലൈൻഡിന്റെയും ബോർഡ് അംഗവുമായിരുന്നു.

കവിയുടെ കൈകൊണ്ട് എഴുതിയ നാല് പകർപ്പുകൾ നിലവിലുണ്ടെന്നും മൂന്നെണ്ണം ന്യൂയോർക്ക് ഹിസ്റ്റോറിക്കൽ സൊസൈറ്റി ലൈബ്രറി ഉൾപ്പെടെയുള്ള മ്യൂസിയങ്ങളിൽ ഉണ്ട് . 1860-ൽ ഒരു സുഹൃത്തിന് സമ്മാനമായി ക്ലെമന്റ് ക്ലാർക്ക് മൂർ എഴുതി ഒപ്പിട്ട നാലാമത്തെ പകർപ്പ്, 2006 ഡിസംബറിൽ ഒരു സ്വകാര്യ കളക്ടർ മറ്റൊരാൾക്ക് വിറ്റു. ഇത് ലേലത്തിലെ ഒരുറെക്കോർഡ് ആയി മാറി. പ്രാൻസർ (1989), നാഷണൽ ലാംപൂൺസ് ക്രിസ്മസ് വെക്കേഷൻ (1989), സാന്താക്ലോസ് (1994), റെയിൻഡിയർ ഗെയിംസ് (2000), ഫാലിംഗ് ഫോർ ക്രിസ്മസ് (2016) എന്നിവയുൾപ്പെടെ നിരവധി ക്രിസ്മസ് സിനിമകളിൽ ഈ കവിത ചൊല്ലുകയോ  വായിക്കുകയോ ചെയ്തിട്ടുണ്ട്. 1974-ലും 1977-ലും നിർമ്മിച്ച 'ട്വാസ് ദ നൈറ്റ് ബിഫോർ ക്രിസ്മസ്' എന്ന പേരിൽ 2001-ൽ പുറത്തിറങ്ങിയ 'ട്വാസ് ദ നൈറ്റ്' എന്ന ചിത്രത്തിനും ഇത് പ്രചോദനമായി.

’Twas the night before Christmas, when all through the house
Not a creature was stirring, not even a mouse;
The stockings were hung by the chimney with care,
In the hopes that St. Nicholas soon would be there;
The children were nestled all snug in their beds;
While visions of sugar-plums danced in their heads;
And mamma in her ’kerchief, and I in my cap,
Had just settled our brains for a long winter’s nap,
When out on the lawn there arose such a clatter,
I sprang from my bed to see what was the matter.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക