ഇന്നു വെളുപ്പിനു കേട്ടേനൊരു കുയിൽനാദം,
പുലരേയൊരു വർണ്ണപ്പക്ഷിപ്രഖ്യാപനവും:
“വരവായി വസന്തം: കാണുക, മുറ്റംതോറും
ഡാഫഡിൽ, ക്രോക്കസ്, വിരിയാൻവെമ്പും ലില്ലികൾ.”
എങ്ങടെ മുറ്റം ശുന്യം, തൊടിയോ മൂകം:
ഋതുഭേതങ്ങളിൽ ഹരിതാഭം നിന്നൊരു
വന്മരമല്ലോ വീണു! അതിന്റെ ചോട്ടിലൊത്തൂ
സിംഹവുമാടും, പരുന്തുപ്രാവും ചില്ലകളിൽ.
പ്രസാദവദനൻ, ശീതളഭാഷണശ്രീമൻ
നല്ല നാഥനീന്നും മഗളദീപം ഗൃഹത്തിൽ;
സർവ്വസ്നേഹിതഭാഗ്യസ്മരണഗുണവാൻ,
ഇതാ വീണ്ടുമെൻ കൃതജ്ഞതാപൂർണ്ണ പ്രണാമം!
എങ്കിലു,മല്പംകൂടെ ക്ഷമയും സ്നേഹവു-
മങ്ങോട്ടായില്ലല്ലോ എന്നൊരു വിങ്ങൽ!
(എന്റെ ജ്യേഷ്ഠസ്യാലൻ ശ്രീ ശങ്കരത്തിലച്ചന്റെ
മൂന്നാം ചരമവാർഷികത്തിൽ ഒരു ഗീതകം)