ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ശരദ് പവാർ.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൂനെ മണ്ഡലത്തില്‍ നിന്നും അദ്ദേഹം മത്സരിക്കുമെന്ന തരത്തിലുള്ള പ്രചാരണം അവസാനിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ലോക്സഭയിലേക്ക് മത്സരിക്കണമെന്ന് അണികളില്‍ നിന്ന് വലിയ സമ്മർദ്ദം ഉണ്ടെങ്കിലും മത്സരത്തിന് താൻ ഇനി ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. മാഡ,സത്താറ, പൂണെ എന്നിവയില്‍ ഏതെങ്കിലും ഒരു സീറ്റില്‍ അദ്ദേഹം മത്സരിക്കണമെന്ന് അണികളില്‍ നിന്ന് സമ്മർദ്ദം ഉണ്ടെങ്കിലും മത്സരത്തിന് താൻ ഇനി ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
14 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചയാള്‍ ആണ് താനെന്നും ഇനിയും എത്ര തവണയാണ് ഞാൻ തന്നെ മത്സരിക്കുക എന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണവുമായി പവാർ തന്നെ രംഗത്തു വന്നതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ അവസാനിച്ചിരിക്കുകയാണ്.
എൻ സി പി യില്‍ നിന്നുള്ള മുതിർന്ന നേതാവായ ശരദ് പവാർ 2014 മുതല്‍ മഹാരാഷ്‌ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. 1991 മുതല്‍ 2014 വരെയും ഏഴുതവണ ലോക്സഭാംഗമായ അദ്ദേഹം മൂന്ന് തവണ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായും 2004 മുതല്‍ 2014 വരെ കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.