സംവിധായികയും നടൻ രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും വിവാഹമോചനത്തിന് അപേക്ഷ നല്‍കി.
ചെന്നൈ കുടുംബ കോടതിയിലാണ് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്. 2022 ജനുവരിയില്‍ വേർപിരിയാനുള്ള തീരുമാനം ഇരുവരും പ്രഖ്യാപിച്ചിരുന്നു. വേർപിരിയല്‍ പ്രഖ്യാപിച്ച് ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത് .
കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. പ്രഖ്യാപനത്തിന് ശേഷം അവരുടെ മക്കളായ യാത്രയുടെയും ലിംഗയുടെയും സ്കൂള്‍ പരിപാടികളിലും ഇരുവരെയും കണ്ടിരുന്നു. 2022 ജനുവരി 17-ന് ധനുഷ് തങ്ങളുടെ വേർപിരിയല്‍ എക്സിലൂടെ പ്രഖ്യാപിച്ചിരുന്നു. 18 വർഷത്തെ ദാമ്ബത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്
‘സുഹൃത്തുക്കളായും ദമ്ബതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചു. വളർച്ച, മനസ്സിലാക്കല്‍, പൊരുത്തപ്പെടുത്തല്‍ എന്നിങ്ങനെയായിരുന്നു യാത്ര. ഇന്ന് നമ്മള്‍ നമ്മുടെ വഴികള്‍ വേർതിരിക്കുന്ന സ്ഥലത്താണ് നില്‍ക്കുന്നത്. ഐശ്വര്യയും ഞാനും ദമ്ബതികളെന്ന നിലയില്‍ വേർപിരിയാനും വ്യക്തികളെന്ന നിലയില്‍ ഞങ്ങളെ മനസ്സിലാക്കാനും തീരുമാനിച്ചു.’ - ധനുഷ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. സമാനമായ ഒരു പോസ്റ്റ് ഐശ്വര്യ തൻ്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചു.
ധനുഷും ഐശ്വര്യയും യഥാക്രമം 21-ഉം 23-ഉം വയസ്സുള്ളപ്പോള്‍ 2004 ലാണ് വിവാഹിതരായി. ഇരുവരും ഇപ്പോള്‍ യാത്ര, ലിംഗ എന്നീ രണ്ട് ആണ്‍മക്കളുടെ മാതാപിതാക്കളാണ്.