Image

നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല

Published on 20 April, 2024
നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും   വോട്ട് ചെയ്തില്ല

കൊഹിമ: നാഗാലാൻഡിലെ ഏക ലോക്സഭാ മണ്ഡലത്തിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 6 ജില്ലകളിലെ ഒറ്റ വോട്ടർമാർ പോലും വോട്ട് ചെയ്തില്ല. പ്രത്യേക സംസ്ഥാനത്തിനു വേണ്ടി വാദിക്കുന്ന ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ ആരും വോട്ട് ചെയ്യരുതെന്ന് അഭ്യർഥിച്ചിരുന്നു. ഇതോടെയാണ് വോട്ടർമാർ വിട്ടുനിന്നത്.

738 പോളിങ് ബൂത്തുകൾ ഇവർക്കായി സജ്ജീകരിച്ചിരുന്നു. 4 ലക്ഷത്തോളം വോട്ടർമാരാണ് ഈ മേഖലയിലുള്ളത്. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ 2010 മുതൽ കിഴക്കൻ നാഗാലാൻഡിൽ പ്രത്യേക സംസ്ഥാന വാദം സജീവമാണ്. മോൺ, തുൻസാങ്, ലോംഗ്‌ലെംഗ്, കിഫിർ, ഷാമതോർ, നോക്ലാക് എന്നീ 6 ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം എല്ലാ മേഖലകളിലും അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ വികസനത്തിന് പ്രത്യേക സംസ്ഥാനം വേണമെന്നും അവർ ആവശ്യപ്പെടുന്നു.

60 അംഗ നാഗാ അസംബ്ലിയിലെ 20 മണ്ഡലങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. നാഗാലാൻഡിലെ 7 ആദിവാസി സംഘടനകൾ ഉൾപ്പെടുന്നതാണ് ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക