സിഡ്നിയിലെ പള്ളിയിൽ നടന്ന കത്തിക്കുത്തിന്റെ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്യുന്നത് ഓസ്ട്രേലിയ നിരോധിച്ചതിനെതിരെ എലൺ മസ്ക് ആഞ്ഞടിച്ചു. ഏപ്രിൽ 15നു നടന്ന സംഭവം ലോകമൊട്ടാകെ കാണുന്നത് തടയാൻ ഓസ്ട്രേലിയയിലെ ഒരു കോടതിയാണ് തിങ്കളാഴ്ച ഉത്തരവിട്ടത്.
എല്ലാ രാജ്യങ്ങൾക്കുമുള്ള ഉള്ളടക്കം ഏതെങ്കിലും രാജ്യം സെൻസർ ചെയ്യുന്നത് അനുവദിക്കുന്നതിൽ ആശങ്കയുണ്ടെന്നു മസ്ക് പറഞ്ഞു. "അത്തരം സെൻസറിങ് ആണ് ഓസ്ട്രേലിയൻ ഇ-സേഫ്റ്റി കമ്മിസാർ ആവശ്യപ്പെടുന്നത്. ലോകമൊട്ടാകെ ഇന്റർനെറ്റ് നിയന്ത്രിക്കാൻ ഏതു രാജ്യത്തിനും കഴിയുമെന്നോ."
ഓസ്ട്രേലിയക്കു വീഡിയോയുടെ ഉള്ളടക്കം സെൻസർ ചെയ്തിരുന്നുവെന്നു മസ്ക് പറഞ്ഞു. പൂർണമായ വീഡിയോ യുഎസ് സെർവറുകളിൽ മാത്രമേയുള്ളു.
മസ്ക് അഹങ്കാരിയായ ശതകോടീശ്വരനാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബാനിസ് ചൊവാഴ്ച എ ബി സി യിൽ പറഞ്ഞു. "നിയമത്തിനു അതീതനാണെന്നാണ് അയാളുടെ ഭാവം. സാമാന്യമായ മാന്യതയ്ക്കും ഉപരിയാണെന്നും. സേഫ്റ്റി കമ്മിഷണർ രാജ്യത്തിൻറെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്."
അക്രമം കാണിക്കുന്ന ഉള്ളടക്കം സാമൂഹ്യ മാധ്യമത്തിൽ കയറ്റാൻ വേണ്ടി കോടതിയിൽ പോകാൻ മടിക്കാത്ത മസ്കിനു സാമൂഹ്യമായ ഉത്തരവാദിത്തം അറിയില്ലേ എന്നദ്ദേഹം ചോദിച്ചു.
വീഡിയോ അനുവദിക്കാമോ എന്ന കാര്യത്തിൽ കോടതി ബുധനാഴ്ച അന്തിമ വിധി പറയും.
പള്ളിയിൽ കത്തിക്കുത്തു നടത്തിയ 16കാരന്റെ മേൽ ഭീകരകുറ്റം ചുമത്തിയിട്ടുണ്ട്.
Musk fights Australian ban on Sydney video