89 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, മധ്യപ്രദേശിലെ ബേതുള്‍ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി അശോക് ഭലാവി മരിച്ചതിനെത്തുടർന്ന് ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മേയ് ഏഴിലേക്ക് മാറ്റി.
കേരളത്തിലെ 20 സീറ്റുകള്‍ക്കൊപ്പം കർണാടകയിലെ 28ല്‍ 14, രാജസ്ഥാനിലെ 13, മഹാരാഷ്ട്രയിലെയും യുപിയിലെയും എട്ടു വീതം, മധ്യപ്രദേശിലെ ആറ്, ആസാമിലെയും ബിഹാറിലെയും അഞ്ചുവീതം, ഛത്തീസ്ഗഡിലെയും പശ്ചിമബംഗാളിലെയും മൂന്നു വീതം, മണിപ്പുർ, ത്രിപുര, ജമ്മു-കാഷ്മീർ എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് ഇന്നു വിധിയെഴുത്ത്.