മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ബിജെപി വരുണിനെ സമീപിച്ചത്. എന്നാല്‍, തന്റെ ബന്ധുവിനെതിരേ മത്സരിക്കാനില്ലെന്ന് വരുണ്‍ പാർട്ടിയെ അറിയിക്കുകയായിരുന്നു.
2004 മുതല്‍ സോണിയ ഗാന്ധിയായിരുന്നു റായ്ബറേലിയില്‍നിന്നു മത്സരിച്ചിരുന്നത്. എന്നാല്‍, അനാരോഗ്യത്തെത്തുടർന്ന് ഇക്കുറി സോണിയ മത്സരരംഗത്തുനിന്ന് ഒഴിവാകുകയും പകരം രാജസ്ഥാനില്‍നിന്നു രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
പിലിഭിത്തിലെ സിറ്റിംഗ് എംപിയായ വരുണ്‍ ഗാന്ധിക്ക് ബിജെപി ഇക്കുറി സീറ്റ് നിഷേധിച്ചിരുന്നു. പകരം കോണ്‍ഗ്രസില്‍നിന്നു ബിജെപിയിലെത്തിയ ജിതിൻ പ്രസാദയെയാണു സ്ഥാനാർഥിയാക്കിയിരിക്കുന്നത്.
എന്നാല്‍, വരുണിന്റെ അമ്മ മേനകഗാന്ധിക്ക് സുല്‍ത്താൻപുരില്‍ ബിജെപി വീണ്ടും സീറ്റ് നല്‍കിയിട്ടുണ്ട്. ഇതിനിടെ, രാഹുല്‍ അമേഠിയില്‍ മത്സരിക്കുമെന്നും മേയ് ഒന്നിന് പത്രിക സമർപ്പിക്കുമെന്നും വാർത്തകള്‍ പ്രചരിക്കുന്നുണ്ട്.