Image

മകളെ പീഡിപ്പിച്ച യുവാവിനെ വിളിച്ചുവരുത്തി വെടിവച്ച്‌ കൊന്ന് വിമുക്ത ഭടന്‍ പൊലീസില്‍ കീഴടങ്ങി

Published on 29 April, 2024
മകളെ പീഡിപ്പിച്ച യുവാവിനെ വിളിച്ചുവരുത്തി വെടിവച്ച്‌ കൊന്ന്  വിമുക്ത ഭടന്‍ പൊലീസില്‍ കീഴടങ്ങി

ക്‌നൗ: മകളെ പീഡിപ്പിച്ച കാമുകനെ വെടിവച്ചുകൊന്ന ശേഷം പൊലീസിനെ അറിയിച്ച്‌ വിമുക്ത ഭടന്‍. ശനിയാഴ്ച ഗാസിയാബാദ് സൊസൈറ്റിയിലെ ഒരു ഫ്‌ളാറ്റിലാണ് സംഭവം. കൊലചെയ്ത വിവരം സൈനികന്‍ തന്നെയാണ് പൊലീസില്‍ വിളിച്ച്‌ അറിയിച്ചത്.

വിപുല്‍ എന്ന യുവാവിനെ രാജേഷ് കുമാര്‍ സിംഗ് മകളുടെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പുലര്‍ച്ചെ 3.30 ന് വെടിയുതിര്‍ക്കുകയാരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി രാജേഷിനെ കസ്റ്റഡിയിലെടുത്ത് വിപുലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

നോയിഡയിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന വിപുലും രാജേഷിന്റെ മകളും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടുകയും ഇതിന് ശേഷം ആറ് വര്‍ഷമായി സൗഹൃദത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

രാജേഷിന്റെ മകളെ വിപുല്‍ പീഡിപ്പിക്കുകയായിരുന്നു, തുടര്‍ന്ന് വിഷയം സംസാരിക്കാന്‍ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി. ഉടന്‍ തന്നെ വിഷയം വഷളാവുകയും രാജേഷ് തന്റെ ലൈസന്‍സുള്ള പിസ്റ്റള്‍ ഉപയോഗിച്ച്‌ വിപുലിനെ വെടിവയ്ക്കുകയും ചെയ്തു. രാജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക