Image

മെമ്മറി കാര്‍ഡ് കാണാതായതില്‍ ഡിവൈഎഫ്‌ഐക്കാരന്‍ കണ്ടക്ടറെ സംശയമെന്ന് യദു

Published on 04 May, 2024
മെമ്മറി കാര്‍ഡ് കാണാതായതില്‍ ഡിവൈഎഫ്‌ഐക്കാരന്‍ കണ്ടക്ടറെ സംശയമെന്ന് യദു

തിരുവനന്തപുരം: മേയര്‍- ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കുമെതിരെ ഹര്‍ജി സമര്‍പ്പിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ എച്ച്.എല്‍ യദു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന്, മേയര്‍ പരാതിയില്‍ പറയുന്ന കാര്യങ്ങളൊന്നും കണ്ടില്ലെന്ന കണ്ടക്ടര്‍ സുബിന്റെ വാദത്തിനെതിരേ യദു രൂക്ഷമായി പ്രതികരിച്ചു.

മുന്‍പില്‍ തന്നെയായിരുന്നു അദ്ദേഹം ഇരുന്നത്. തന്റെ മുമ്പില്‍ നിന്ന് തന്നെയാണ് എം.എല്‍.എയെ സഖാവേ എന്ന് വിളിച്ച് എഴുന്നേറ്റ് സീറ്റ് നല്‍കിയത്. എന്നിട്ട് ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത് പിന്‍സീറ്റിലാണ് അദ്ദേഹം ഇരുന്നതെന്നാണ്. മെമ്മറി കാര്‍ഡ് കാണാതായതിലും കണ്ടക്ടറെ സംശയമുണ്ട്. തന്റെ സഹപ്രവര്‍ത്തകനെ താനൊരിക്കലും കുറ്റം പറയില്ല. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദമാകാം കാരണം. ഇക്കാര്യം നിയമം തെളിയിക്കേണ്ടതാണെന്നും യദു ചൂണ്ടിക്കാട്ടി.

യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന് കണ്ടക്ടര്‍ കന്റോണ്‍മെന്റ് പോലീസിന് മൊഴി നല്‍കിയിരുന്നു. ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതും കണ്ടിട്ടില്ല. പിന്‍സീറ്റിലാണ് താന്‍ ഇരുന്നതെന്നും അതിനാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമാണ് സുബിന്റെ മൊഴി. വാഹനം നിര്‍ത്തി തര്‍ക്കവും ബഹളവുമുണ്ടായപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നുമാണ് പോലീസിനോടു പറഞ്ഞിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക