പൊന്നുണ്ണീ, പൂങ്കരളേ
പൊന്നണയും പൊന്കതിരേ
ഓലയെഴുത്താണികളെ-
ക്കാട്ടിലെറിഞ്ഞിങ്ങണയു
(പൂതപ്പാട്ട്, ഇടശ്ശേരി ഗോവിന്ദന്‍നായര്‍ )
കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണുന്നതാണെന് പരാജയം
(കുഞ്ഞുണ്ണി)
തന്നയല്പക്കത്തരവയര് നിറയാപ്പെണ്ണിനു
പെരുവയര്‍ നല്‍കും മര്ത്ത്യനുസ്തുതിപാടുകനാം
(അയ്യപ്പപണിക്കര്‍, കുരുക്ഷേത്രം)
വര്ഗ്ഗങ്ങളറ്റ മനുഷ്യനാം കേവല-
സത്തയെസാക്ഷാത്ക്കരിക്ക നീ വിദ്യയാല്‍;
…
തെറ്റു ചെയ്തിട്ടു തിരുത്തുന്ന വാര്‍ദ്ധകം
തെറ്റൊഴിവാക്കി കുതിക്കട്ടെ യൗവ്വനം;
മാറ്റുക ചട്ടങ്ങള്‍ കുഞ്ഞേ! അവനിന്നെ
മാറ്റിടും മുമ്പ് നീ മാറുന്നതേ ശുഭം!
(വൃദ്ധവാക്യം, വിഷ്ണുനാരായണന്‍ നമ്പൂതിരി)
ഇവിടം ജീവിതസംഗ്രാമത്തിന്‍ ചുടലക്കളമോ?
ചുടുനീര്‍ക്കുളമോ?
ചന്തം തേട്ടിച്ചമയംകെട്ടിച്ചന്ദനഗന്ധം ചാറിയ സന്ധ്യകള്‍
ദീപമുഴിഞ്ഞു വഴിഞ്ഞ പ്രകാശം
അറവാതുക്കല്‍ പറകള്മറിഞ്ഞു നിറഞ്ഞ നിലാവത്ത്
ഓര്മ്മകളിന്നുമുറങ്ങിക്കോട്ടെ.
ഞാനീവഴിയിലൊരിത്തിരിനേര-
മിരുന്നെന്‍ കണ്ണുതിരുമ്മിക്കോട്ടേ-
('കടമ്മിട്ട'യെന്ന കവിത, കടമ്മനിട്ട രാമകൃഷ്ണന്)
നിരത്തില്‍ കാക്ക കൊത്തുന്നു-ചത്ത പെണ്ണിന്റെ
കണ്ണുകള്‍
മുലചപ്പിവലിക്കുന്നു-നരവര്‍ഗ്ഗനവാതിഥി
(ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, അക്കിത്തം)
ജനിച്ചനാള്‍ തുടങ്ങിയെന്നെയോമനിച്ചുതുഷ്ടിയോ-
ടെനിക്കു വേണ്ടതൊക്കെ നല്കിയാദരിച്ചലോകമേ
നിനക്കു വന്ദനം! പിരിഞ്ഞുപോയിടട്ടെ ഞാനിനി-
ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയെ വരിക്കുവാന്‍
(ലോകമേ യാത്ര, മേരി ജോണ്‍ തോട്ടം)
(സിസ്റ്റര്‍ മേരി ബനീഞ്ഞ)
അഞ്ചിതാംഗുലി കൊണ്ടുപിടിക്കയാല്
പ്പിഞ്ചുകൈയതില്പ്പൊന് വളചാര്ത്തിച്ചും
തന്തലോടലാലാമുളച്ചുവരും
കുന്തളങ്ങളില് കൈതപ്പൂചൂടിച്ചും
(നാലപ്പാട്ടു ബാലാമണിയമ്മ)
അരുണകരം തളിരിലയില്‍ - ഹരിതനിറം പകരുകയായ്
അതിലമരും കലകാണാന്‍-ഉണരുണരൂ മലരുകളെ
(മേരിജോണ്‍ കൂത്താട്ടുകുളം)
രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെപ്പോലെ
(രാത്രിമഴ,സുഗതകുമാരി)
പ്യൂണിന്റെ കയ്യില്‍നിന്നു പുഷ്പചക്രം കൈകൊണ്ടു
വാങ്ങിയോമനിച്ചൊരാ ദേഹത്തിലര്പ്പിക്കുമ്പോള്
കാര്യമന്വേഷിച്ചുപനേതാവുചൊല്വൂ കാതില്‍;
ക്യാമറക്കാരന് കാപ്പികുടിക്കാന്‍ പൊയ്പ്പോയല്ലോ
തന്റെ പുഷ്പചക്രം തിരിച്ചെടുത്തു മന്ത്രീന്ദ്രന്‍ പോയ്
രണ്ടുവാക്കെന്തോ ചൊല്ലിയിരിപ്പൂ കസേരയില്‍
(ദിവ്യദുഃഖം, ചെമ്മനം ചാക്കോ)
ഒരു നാള്,
ചന്ദ്രികാചര്ച്ചിതമായൊരു രാത്രിവേളയില്‍
ശംഖുമുഖത്തെ തരിമണലില്‍ മലര്‍ന്നുകിടന്ന്
ഉറക്കത്തിലും ഉണര്‍വിനും മദ്ധ്യേ
എനിക്കൊന്നൂയലാടണമെന്നുണ്ട്
…
പതയുന്നൊരു കോപ്പക്കള്ളും എരിപൊരിയാല്
പുകയുന്നൊരു തൊടുകറിയും കൂട്ടി
പുലയാട്ടുവിളികള്ക്കു മറുതോറ്റം ചൊല്ലി,
തലയിലെ കെട്ടൊന്നഴിച്ചുകുടഞ്ഞ്
ഒടുക്കമൊരു സ്വപ്നത്തില്‍ ചവിട്ടി
ഇങ്ങെത്തിയാലോ, എന്നുമുണ്ട്…
(വളരെ ചെറിയ ചില മോഹങ്ങള്‍, റോസ്മേരി)
താമര വിദളിതമാവാന് വിഭ്രമ-
മാര്ന്നൊരു നാഭിക്കുഴിയുടെ മാതിരി,
ശംഖഗദാപ്ദമങ്ങളടങ്ങിയ
ചക്രം മാതിരി, യങ്ങനെയങ്ങനെ
നിന്നുതിരിഞ്ഞൂനിത്യതപോലെ
അബോധം, ചുഴി അവിരാമ, മഭംഗം!
(പാലാഴിമഥനം, ചെറിയാന് കെ.ചെറിയാന്)