Image

മുതിര്‍ന്ന ബിജെപി നേതാവ്‌ യശ്വന്ത്‌ സിന്‍ഹ ബി.ജെ.പി വിട്ടു

Published on 21 April, 2018
മുതിര്‍ന്ന ബിജെപി നേതാവ്‌ യശ്വന്ത്‌ സിന്‍ഹ  ബി.ജെ.പി വിട്ടു

പാറ്റ്‌ന: മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത്‌ സിന്‍ഹ ബി.ജെ.പി വിട്ടു. നരേന്ദ്ര മോദിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും നിശിത വിമരശകനായിരുന്ന മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ യശ്വന്ത്‌ സിന്‍ഹ ഒടുവില്‍ പാര്‍ട്ടി വിടുന്നു.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ മോദിയുടെ ഒറ്റയാള്‍ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന സിന്‍ഹയെ പാര്‍ട്ടി നേതൃത്വം പലകുറി വിലക്കിയെങ്കിലും കടുത്ത വിമര്‍ശനവുമായി മുന്നോട്ടു പോവുകയായിരുന്നു.

നോട്ട്‌ നിരോധനമടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്‌ പൊതുവേയും പ്രധാനമന്ത്രിക്ക്‌ പ്രത്യേകിച്ചും വന്‍സമ്മര്‍ദ്ദമുണ്ടാക്കാന്‍ യശ്വന്ത്‌ സിന്‍ഹയ്‌ക്ക്‌ കഴിഞ്ഞിരുന്നു. മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തുള്ള ബിഹാറില്‍ നിന്നുള്ള മറ്റൊരു നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കൊപ്പം പാര്‍ട്ടി വിടുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹം.

ബിഹാറില്‍ പട്‌നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയിലാണ്‌ യശ്വന്ത്‌ സിന്‍ഹ തന്റെ രാജിപ്രഖ്യാപനം നടത്തിയത്‌. രാജ്യത്ത്‌ ജനാധിപത്യം പ്രതിസന്ധിയിലാണെന്നും ഈ സാഹചര്യത്തില്‍ ബിജെപിയില്‍ തുടരാനാവില്ലെന്നുമാണ്‌ സിന്‍ഹ വ്യക്തമാക്കിയത്‌.

തുടക്കം മുതല്‍ തന്നെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അദ്വാനി ക്യാമ്പിലുള്ള നേതാവായിരുന്നു വാജ്‌ പേയി മന്ത്രിസഭയിലെ ധനകാര്യമന്ത്രി കൂടിയായ സിന്‍ഹ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക