Image

ദത്തെടുത്ത പെണ്‍കുട്ടിയെ അറുപതുകാരന്‍ ഗര്‍ഭിണിയാക്കി; ശിശുക്ഷേമസമിതി വരുത്തിയത് ഗുരുതര വീഴ്ച

Published on 13 January, 2021
ദത്തെടുത്ത പെണ്‍കുട്ടിയെ അറുപതുകാരന്‍ ഗര്‍ഭിണിയാക്കി; ശിശുക്ഷേമസമിതി വരുത്തിയത് ഗുരുതര വീഴ്ച

കണ്ണൂര്‍: ദത്തെടുത്ത പെണ്‍കുട്ടിയെ വളര്‍ത്തച്ഛന്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മുന്‍ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. 


കൂത്തുപറമ്ബ് സ്വദേശി സി.ജി ശശികുമാറിന് യാതൊരു പരിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമസമിതി പെണ്‍കുട്ടിയെ കൈമാറിയതെന്ന് കണ്ടെത്തി. 2017ല്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തതുമെല്ലാം പെണ്‍കുട്ടിയുടെ സഹോദരി വെളിപ്പെടുത്തുമ്ബോഴാണ് ശിശുക്ഷേമസമിതി അറിയുന്നത്.


കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും പോറ്റിവളര്‍ത്താന്‍ സ്വീകരിച്ച കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഇയാളെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനവിവരം മറച്ചുവെച്ചതിന് ഇയാളുടെ ഭാര്യയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം പെണ്‍കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിങ് ചെയ്തപ്പോഴാണ് വിവരം അറിഞ്ഞത്.


പോറ്റിവളര്‍ത്താന്‍ 2016ലാണ് അറുപതുകാരനായ ശശികുമാര്‍ മാതാപിതാക്കള്‍ മരിച്ച 14കാരിയെ സ്വീകരിച്ചത്. വിമുക്തഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കുട്ടിയെ വളര്‍ത്താന്‍ ഏറ്റെടുത്തത്. മൂന്ന് വര്‍ഷം പ്രതിയുടെ വീട്ടിലാണ് കുട്ടി താമസിച്ചത്. 2017ല്‍ ഗര്‍ഭിണിയായ കുട്ടിയെ പ്രതി ആരുമറിയാതെ ഗര്‍ഭം അലസിപ്പിച്ചു.


വെക്കേഷന് സഹോദരി താമസിക്കുന്ന വീട്ടിലെത്തിയ തന്നേയും ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സഹോദരി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തി. വൈദ്യ പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ട്. 


ഫോസ്റ്റര്‍ കെയറിങ്ങിന് നല്‍കുന്ന കുടുംബങ്ങളെക്കുറിച്ച്‌ വിശദമായി അന്വേഷിക്കണമെന്ന വ്യവസ്ഥ ഇവിടെ ലംഘിക്കപ്പെട്ടു. 


മാസം തോറും കൗണ്‍സിലിങ് നടത്തണമെന്ന കാര്യവും ശിശുക്ഷേമസമിതി പാലിച്ചില്ല. ഇതിനാലാണ് കുട്ടി മൂന്ന് വര്‍ഷത്തോളം നിരന്തരം പീഡനത്തിന് ഇരയായതെന്നാണ് കണ്ടെത്തല്‍.


രണ്ടു പ്രാവശ്യം വിവാഹിതനായതും ഈ ബന്ധത്തില്‍ കുട്ടികളുള്ള വിവരം മറച്ചുവച്ചുമാണ് സി.ജി. ശശികുമാര്‍ കൂത്തുപറമ്ബില്‍ താമസിച്ചത്. വിമുക്ത ഭടനാണെന്നായിരുന്നു ഇയാള്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക